ഐസിസി വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പിന്റെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കിരീടം ചൂടി. മലേഷ്യയിലെ ക്വാലാലംപൂരില്‍ ദക്ഷിണാഫ്രിക്കയുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ ടീം 20 ഓവറില്‍ 82 റണ്‍സ് നേടി 83 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ടീമിന് നല്കി. പിന്നീട് 8.4 ഓവര്‍ ശേഷിക്കെ ഇന്ത്യന്‍ ടീം ഈ ലക്ഷ്യം മറികടന്നു. തൃഷ ഗോംഗഡിയുടെ ഓള് റൗണ്ട് പ്രകടനമാണ് ഇന്ത്യയെ കിരീടം ചൂടിച്ചത്. ഇന്ത്യക്കായി ബൗളിംഗില്‍ തൃഷ ഗോംഗഡി മൂന്നും പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യന്‍ ടീമിനായി ബാറ്റ് ചെയ്യുമ്ബോള്‍ 44 റണ്‍സ് നേടിയ തൃഷ ഗൊംഗഡിയാണ് സ്കോര്‍ ചെയ്തത്. ടൂര്ണമെന്റിലാകയായി 309 റണ്‍സും ഏഴ് വിക്കറ്റും നേടിയ തൃഷ ഗൊംഗഡിയ പ്ലെയര്‍ ഓഫ് സീരിസായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്ക പിന്നീട് പവർപ്ലേയിൽ 20-3 എന്ന നിലയിലേക്ക് വഴുതി വീഴുകയും കരകയറാനാകെത വിഷമിക്കുന്നതാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ സ്പിന്നേഴ്സ് പിടിമുറുക്കിയതിനാൽ റൺസ് നേടുക പ്രയാസമായിരുന്നു, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതിനാൽ, ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ അവർ പുറത്താകുന്നതിന് മുമ്പ് പ്രോട്ടീസിൻ്റെ മുന്നേറ്റം മന്ദഗതിയിലായിരുന്നു.
19-കാരി ഇതിനകം തന്നെ ഭാവിയിലെ ഒരു താരമായി കാണപ്പെടുന്നു, കൂടാതെ ഏഴ് മത്സരങ്ങളിൽ നിന്ന് 309 റൺസുമായി ടൂർണമെൻ്റിലെ ഏറ്റവും വലിയ റൺ സ്കോററായി മാറി, ഇംഗ്ലണ്ടിൻ്റെ ഡേവിന പെറിനേക്കാൾ 133 റൺസ് മുന്നിലാണ്.