ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായത് അടുത്തിടെയാണ്. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭർത്താവ്.പുസ്തകങ്ങളോടുള്ള പ്രിയത്തെ കുറിച്ചും ജീവിതത്തിൽ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ചും മുപ്പതുകളിലൂടെയുള്ള യാത്രയെ കുറിച്ചുമെല്ലാം അഞ്ജു സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
വിവാഹമോചന സമയത്ത് ഇപ്പോഴത്തെ ഭർത്താവായ ആദിത്യ സമ്മാനിച്ച പുസ്തകങ്ങൾ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതായി ഗായിക പറയുന്നു. ബൗണ്ടറി വെക്കാൻ പഠിച്ച് വരുന്നതേയുള്ളു. തുടങ്ങിയിട്ടേയുള്ളു യുദ്ധം. നോ പറയേണ്ടിടത്ത് പറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ പറഞ്ഞ് ശീലമില്ലാത്തതിനാൽ കുറച്ച് സമയം എടുക്കും. പെട്ടന്ന് നോയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ട്.
ഒരു ക്രിയേറ്റീവ് ആർഗ്യുമെന്റ് ഉണ്ടായാൽ പെട്ടന്ന് തന്നെ എടുത്ത് അടിച്ചതുപോലെ മറുപടി കൊടുക്കാതെ രണ്ട് മിനിറ്റ് മൈന്റിലിട്ട് പ്രോസസ് ചെയ്തിട്ട് അവർക്ക് മറുപടി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. തള്ളവൈബിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ… ഞാൻ തന്ത വൈബിന്റെയും തള്ള വൈബിന്റെയും അറ്റത്തുള്ളയാളാണ്.
ഒരു സോഷ്യൽ പേഴ്സണുമല്ല. പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ ഞാൻ പോകാറില്ല. അതിനകത്ത് ഇല്ലാത്തയാളാണ് ഞാൻ. അപ്പോൾ തന്നെ എന്നെ തള്ളവൈബെന്ന് എഴുതി തള്ളി. പക്ഷെ അതിന്റെ ഭാഗമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. പിന്നെ പത്തരയായി കഴിയുമ്പോൾ എങ്ങനെ എങ്കിലും വേഗം ഒന്ന് ഉറങ്ങണം എന്ന ചിന്തയാണ്. റോക്ക്, പോപ്പ് സോങ്ങ്സ് കേൾക്കുക എന്നത് മ്യുസിഷൻസിന് എല്ലാമുള്ള ഒന്നാണല്ലോ. ഇപ്പോഴും ഞാൻ അതൊക്കെ കേൾക്കാറുണ്ട്. കാരണം അപ്ഡേറ്റഡായി ഇരിക്കണമല്ലോ. പക്ഷെ കാർ ഓടിക്കുമ്പോൾ ജോൺസൺ മാഷിന്റെയും വിദ്യാ സാഗർ സാറിന്റെയും പാട്ടുകൾ കേൾക്കുന്ന മൂഡാണ് എനിക്ക്. അത് മുപ്പതുകളിൽ വന്നൊരു വ്യത്യാസമാണ്.
ഒന്നും ചെയ്യാനില്ല. ഞാൻ ആസ്വദിക്കുന്നുണ്ട്. കാരണം മറ്റേ ഫെയ്സും നമ്മൾ എഞ്ചോയ് ചെയ്തിട്ടുണ്ടല്ലോ. തന്ത വൈബും ഫൈനായിട്ടുള്ള കാര്യം തന്നെയാണ്. മുപ്പതുകളിൽ ശാരീരികപരമായും വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. നടുവേദന, കാലുവേദനയെല്ലാമുണ്ട്. ഇപ്പോൾ രണ്ട് മണിക്കൂർ ഷോ കഴിഞ്ഞ് വന്നാൽ കുളിക്കണം എവിടെയെങ്കിലും കിടക്കണം മൈന്റാണ്. ഒട്ടും വീടിന് പുറത്തേക്ക് ഇറങ്ങുന്നയാളല്ല ഞാൻ. ബുക്ക് വായിച്ചിരിക്കും. മിണ്ടാതെ മൂലയ്ക്ക് ഇരിക്കും. ഇതൊക്കെയാണ് ചെയ്യാറുള്ളത്. ആളുകളോട് സംസാരിക്കാൻ കുഴപ്പമില്ലെങ്കിലും വീട്ടിലിരിക്കാനാണ് എപ്പോഴും ഇഷ്ടമെന്നും അഞ്ജു പറഞ്ഞു.
content highlight: singer Anju Joseph