Fact Check

വിവാഹ വാദ്ഗാനം നല്‍കി യുവതിയെ കൊലപ്പെടുത്തിയത് ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്?

ഒരു നീല ട്രാവല്‍ ബാഗ് നിലത്ത് കിടക്കുന്നതും അതിനു ചുറ്റും നിരവധി പേര്‍ നില്‍ക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ അത് തുറന്നപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം അതിനുള്ളില്‍ കണ്ടെത്തി. അക്രം എന്ന മുസ്ലീം പുരുഷന്‍ ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊലപ്പെടുത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ഒരു ഭാരതീയ (@rashtrawadi_ak) എന്ന എക്‌സ് ഉപയോക്താവ് ഇത് ‘ലവ് ജിഹാദ്’ കേസാണെന്ന് അവകാശപ്പെട്ടുകൊണ്ട് വീഡിയോ പങ്കിട്ടു. ട്വീറ്റ് പ്രകാരം, പശ്ചിമ ബംഗാളിലെ അക്രം എന്നയാള്‍ ഒരു ഹിന്ദു സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ തിരുകിയെന്നാണ് വ്യക്തമാക്കുന്നത്.

ഖുഷി എന്ന മറ്റൊരു ഉപയോക്താവ് പ്രതിയെ ‘അബ്ദുള്‍’ എന്ന് പരാമര്‍ശിച്ച് ഇതേ അവകാശവാദത്തോടെ ക്ലിപ്പ് ട്വീറ്റ് ചെയ്തു. 2022 ല്‍ 26 കാരിയായ ശ്രദ്ധ വാള്‍ക്കറിന്റെ ദാരുണമായ കൊലപാതക വാര്‍ത്ത പുറത്തുവന്നതിനുശേഷം, അവരുടെ മുസ്ലീം പങ്കാളി അഫ്താബ് അമീന്‍ പൂനവല്ല മുഖ്യപ്രതിയായതിനെത്തുടര്‍ന്ന് ആ വര്‍ഷം ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളെ ചില നാമങ്ങള്‍ ഉപയോഗിച്ച് വര്‍ഗീയമായി ചിത്രീകരിക്കുന്ന വീഡിയോകള്‍ നിരവധിയാണ് സോഷ്യല്‍ മീഡിയയയില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്.

എന്താണ് സത്യാവസ്ഥ?

ഗൂഗിളില്‍ വൈറലായ വീഡിയോയില്‍ നിന്ന് എടുത്ത കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഒരു റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തി. ഇത് ഫെബ്രുവരി 25-ന് മാധ്യമപ്രവര്‍ത്തകന്‍ അമിത് ഭരദ്വാജിന്റെ ഒരു ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു . ഈ ട്വീറ്റില്‍, വൈറല്‍ വീഡിയോയ്ക്കൊപ്പം ഒരു പോലീസ് വാനിന്റെ ചിത്രവും വീഡിയോയും അദ്ദേഹം പങ്കിട്ടു, കൊല്‍ക്കത്തയിലെ കുമാര്‍തുലി ഘട്ടില്‍ ഗംഗയില്‍ ഒരു ട്രോളി സ്യൂട്ട്‌കേസ് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകളെ പിടികൂടിയതായി അദ്ദേഹം എഴുതി. അവരുടെ സംശയാസ്പദമായ പ്രവര്‍ത്തനം കാരണം നാട്ടുകാര്‍ അലാറം മുഴക്കി, രണ്ട് സ്ത്രീകളെയും പിടികൂടി. ബാഗ് തുറന്നപ്പോള്‍, ഒരു സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി.


ഈ കേസുമായി ബന്ധപ്പെട്ട പദങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗൂഗുളില്‍ സെര്‍ച്ചില്‍, ഇത് ഫെബ്രുവരി 26-ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. 50 വയസ്സുള്ള സുമിത ഘോഷിനെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആരതി ഘോഷ് എന്ന 55 വയസ്സുള്ള സ്ത്രീക്കും അവരുടെ മകള്‍ ഫാല്‍ഗുനിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് പറയുന്നതനുസരിച്ച്, മിതു എന്ന ആരതി ഘോഷ് മകള്‍ ഫാല്‍ഗുനിക്കൊപ്പം മധ്യഗ്രാമിലാണ് താമസിച്ചിരുന്നത്. ആരതി വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു, അതേസമയം ഫാല്‍ഗുനി അസമിലെ ജോര്‍ഹട്ടില്‍ താമസിച്ചിരുന്ന ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു. മരിച്ചയാളെ ഫാല്‍ഗുനിയുടെ ഭാര്യാപിതാവിന്റെ സഹോദരി സുമിത ഘോഷ് എന്നാണ് തിരിച്ചറിഞ്ഞത്. പ്രതികളുടെ മൊഴി പ്രകാരം, ഇരയുമായി വഴക്കുണ്ടായതായും പ്രകോപനത്തില്‍ അവളെ കൊലപ്പെടുത്തിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (പോര്‍ട്ട് ഡിവിഷന്‍) ഹരി കൃഷ്ണ പൈ പറഞ്ഞു.

 

ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് , ഫാല്‍ഗുനിയും സുമിതയും തമ്മിലുള്ള ഒരു തര്‍ക്കത്തിനിടെ, ഫാല്‍ഗുനി സുമിതയെ ചുമരിലേക്ക് തള്ളിയിട്ടുവെന്നും തുടര്‍ന്ന് അവള്‍ ബോധരഹിതയായിപ്പോയെന്നും പോലീസ് പറഞ്ഞു. ചുരുക്കത്തില്‍, പശ്ചിമ ബംഗാളില്‍ ഒരു സ്ത്രീയെ സ്വന്തം ബന്ധുക്കള്‍ കൊലപ്പെടുത്തിയ വാര്‍ത്ത നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാജ വര്‍ഗീയ കോണില്‍ പങ്കിട്ടു. അക്രം എന്ന മുസ്ലീം യുവാവ് വിവാഹത്തിന്റെ പേരില്‍ ഒരു ഹിന്ദു സ്ത്രീയെ കൊന്ന് മൃതദേഹം ഒരു സ്യൂട്ട്‌കേസില്‍ തിരുകി കയറ്റിയെന്ന് അവര്‍ അവകാശപ്പെട്ടു. വര്‍ഗീയ കോണില്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ അവരുടെ പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടില്ല. മുസ്ലീം യുവാവ് വിവാഹ വാഗ്ദാനം നല്‍കി കൊലപ്പെടുത്തിയെന്ന പ്രചരണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് കണ്ടെത്തി.

Latest News