എഡിഎം നവീൻ ബാബുവും കണ്ണൂർ കളക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നില്ല എന്ന് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ മൊഴി. കളക്ടർ അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്.
തെറ്റ് പറ്റിപ്പോയെന്ന് നവീൻ ബാബു തന്നോട്ട് പറഞ്ഞതായാണ് എഴുതി നൽകിയെങ്കിലും കൂടുതൽ കാര്യങ്ങൾ കളക്ടർ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കളക്ടർ നവീൻ ബാബുവിന് ഷോകേസ് നോട്ടീസ് നൽകിയിരുന്നുവെന്നും, പത്തനംതിട്ട കളക്ടറേറ്റിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടും പകരം ആളെത്താതെ വിടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാടെന്നും സി എ മൊഴി നൽകി. പത്തനംതിട്ട കണ്ണൂർ നേരിട്ട് കണ്ണൂർ കളക്ടറെ വിളിച്ചിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല.