മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ലക്ഷ്മി പ്രിയ. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിടാറുണ്ട് ലക്ഷ്മി. 40ാം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും, കരിയറിനെക്കുറിച്ചും, ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം അവര്‍ അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട്.
നാൽപ്പത് വയതനിലെ. എന്തിരുപത്, മുറിവ് മുപ്പത്, അറിവ് നാൽപ്പത്, മുറു മുറുപ്പ് അറുപത്. എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന ഇരുപതുകളും അനുഭവങ്ങളുടെ മുറിവുകൾ കൊണ്ട് പിടഞ്ഞ മുപ്പതുകളും താണ്ടി തിരിച്ചറിവുകളുടെ നാല്പതുകളിലേക്ക് ലാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോധത്തിന്റെയും സ്വഭാവിക പരുവപ്പെടലിന്റെയും ബോധ്യത്തിലേക്ക് എത്തിയതുകൊണ്ടാവണം, എന്റെ ഇന്നലെകളിലെ വേദനിക്കലുകളെ, പരാജയങ്ങളെ, അതിജീവിക്കലുകളെ, ചില മനുഷ്യരെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കാൻ കഴിയുന്നത്.
മുൻപൊരിക്കൽ പറഞ്ഞതു പോലെ നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി മല കയറ്റുന്നത് പോലെ എത്തി എന്നു വിചാരിക്കുന്നിടത്തു നിന്നും വീണ്ടും ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്ന ജീവിതം, ഇപ്പൊ എനിക്കതിൽ പരിഭ്രാന്തി ഇല്ല. കാരണം അതാണ് ജീവിതം! എന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. നൈമിഷിക സന്തോഷങ്ങൾക്കും നൈരാശ്യങ്ങൾക്കും ഒരേ നിറം, ഒരേ ഭാവം. മനസ്സ് നിറയെ കൃതാർത്ഥത മാത്രം. ലഭിച്ച അനുഗ്രഹങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും.
നന്ദി ആർക്കൊക്കെയാണ് പറയേണ്ടത്? പ്രകൃതിയ്ക്ക്, അനുഭവങ്ങൾക്ക്, എന്റെ അമ്മയ്ക്ക്- ഭഗവതിയ്ക്ക് , എന്റെ ഗുരുവായൂർ കണ്ണന്, ഗുരുക്കന്മാർക്ക്,ജീവിതത്തിന്റെ പകുതിയിലധികം ദൂരവും ചേർത്തു നടത്തിയ ഭർത്താവിന് അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയായ മകൾ മാതുവിന്, എന്റെ വല്യേട്ടന്, പിന്നെ എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളായ നിങ്ങൾക്കൊരോരുത്തർക്കും എന്നുമായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.വിവാഹ ശേഷമായിരുന്നു ലക്ഷ്മി പ്രിയ എന്ന പേരിലേക്ക് മാറിയത്. സബീന അബ്ദുള്‍ ലത്തീഫില്‍ നിന്നും ലക്ഷ്മിയിലേക്കുള്ള മാറ്റം വളരെ വലുതായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ലഭിക്കാത്ത തരത്തിലുള്ള പിന്തുണയായിരുന്നു ഏട്ടനില്‍ നിന്നും ലഭിച്ചത്. മകളായ മാതംഗി ബെസ്റ്റ് ഫ്രണ്ടിനെപ്പോലെയാണ്. മകളുടെ വിശേഷങ്ങളും ലക്ഷ്മി പോസ്റ്റുകളിലൂടെ പങ്കിടാറുണ്ട്. ബിഗ് ബോസിലേക്ക് പോയപ്പോള്‍ മകളെയായിരുന്നു കൂടുതല്‍ മിസ് ചെയ്തതെന്നും ലക്ഷ്മി പറഞ്ഞിരുന്നു
content highlight: Lekshmipriya