തെൽ അവിവ്: പെരുന്നാൾ ദിനത്തിലും ഗസ്സയിൽ കുഞ്ഞുങ്ങളെയെടക്കം കൊന്നൊടുക്കി ഇസ്രായേൽ. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ കാണാതായ 14 റെഡ് ക്രോസ് സിവിൽ ഡിഫൻസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നടപടി കൊടുംക്രൂരമെന്ന് ഹമാസും മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടു.
ഗസ്സയിൽ ഇസ്രായേലിന്‍റെ ക്രൂരത തുടരുകയാണ്. തെക്കൻ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്. ഇസ്രായേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കുട്ടികളും സ്ത്രീകളുമടക്കം 22 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ കാണാതായ 14 റെഡ് ക്രോസ്, സിവിൽ ഡിഫൻസ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലാഴ്ചയിലേറെയായി ഗസ്സയിൽ സന്പൂർണ ഉപരോധമാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്രായേൽ തടഞ്ഞിരിക്കുന്നതിനാൽ ഗസയിലെ ഈദുൽ ഫിത്‌ർ പട്ടിണിയുടെ നടുവിലായി. കനത്ത ബോംബിങ് തുടരുന്നതിനാൽ ജീവകാരുണ്യപ്രവർത്തകർക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഇസ്രായേലിൽ നെതന്യാഹുവിനെതിരായ പ്രതിഷേധവും ശക്തമായി തുടരുകയാണ്.