മുംബൈ: ഭേദഗതി ബിൽ പാസാക്കിയതിനേ തുടർന്ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപിയ്ക്ക് താല്പര്യമുണ്ട് എന്ന ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ. ദില്ലി തലസ്ഥാനമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനമെടുത്ത സമയത്ത് തന്നെ ഭൂമി ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം ഉന്നയിക്കുകയുണ്ടായിരുന്നു . ഇതിനായി ആണ് 1913-ൽ പുനരധിവാസ നിയമത്തിലൂടെ വഖഫ് ബോർഡ് നിലവിൽ വരുന്നത് . എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ഗുരുദ്വാരകൾക്കും പ്രത്യേക അവകാശങ്ങൾ നൽകുക കൂടി ചെയ്തിട്ടുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത് .
വഖഫ് ഭേദഗതി ബിൽ പാസാക്കിയ ശേഷം ബിജെപി സർക്കാർ ഭൂമി ഏറ്റെടുക്കാൻ ശ്രമങ്ങൾ നടത്തുകയാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ വലിയ അളവിലുള്ള സ്വർണ്ണം കൈക്കലാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആക്കുന്നുണ്ട്.