ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ വീടിൻ്റെ ടെറസില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. 40കാരനായ ദില്‍ശാദാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് യുവതി ഭര്‍ത്താവിനെ താഴേയ്ക്ക് തള്ളിയിട്ടത്. ദില്‍ഷാദ് സ്വയം താഴേയ്ക്ക് ചാടിയതാണെന്നാണ് യുവതിയുടെ വാദം.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഉത്തർപ്രദേശിൽ നടന്ന ഒരു വഴക്കിനിടെ ഭാര്യ 40 വയസ്സുള്ള ഒരു ഭർത്താവിനെ വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതായി അധികൃതർ പറഞ്ഞു. ദിൽഷാദ് വീട്ടിലെത്തി ഭാര്യ ഷാനോയോട്ഭ ക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് യുവതി ദില്‍ഷാദിനെ ടെറസില്‍ നിന്ന് തള്ളിയിട്ടത്.
താഴെ വീണ ദില്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദില്‍ഷാദിൻ്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊ ലീസ് ഷാനോയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“ഭാര്യയുമായുള്ള വഴക്കിനിടെ ഭർത്താവ് മേൽക്കൂരയിൽ നിന്ന് വീണു. അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു… ഞങ്ങൾ ഭാര്യയെ കസ്റ്റഡിയിലെടുത്തു, അന്വേഷണം പുരോഗമിക്കുന്നു,” അഡീഷണൽ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിംഗ് പറഞ്ഞു.