ഷിക്കോപൂര്‍ ഭൂമി ഇടപാട് കേസിൽ പ്രിയങ്ക ഗാന്ധി എം പിയുടെ ഭർത്താവ്
റോബർട്ട് വാദ്ര വീണ്ടും ഇ ഡിക്ക് മുന്നിൽ. കേസിൽ ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വാദ്ര ഡൽഹിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. ഇതേ കേസിൽ രണ്ടാം തവണയാണ് റോബർട്ട് വാദ്രയ്ക്ക് ഇ ഡി നോട്ടിസ് നൽകുന്നത്.
ഭൂമി ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡിക്ക് കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു വാദ്ര ഇ ഡി ഓഫീസിൽ കാൽനടയായി എത്തിയത്.
“ഇ ഡി കേസ് രാഷ്ട്രീയ പകപോക്കൽ ആണ്. തനിക്കെതിരായ രേഖകൾ ഇഡി കെട്ടിച്ചമച്ചതാണെന്നും രാജ്യത്തിന് അനുകൂലമായി സംസാരിക്കുമ്പോൾ തന്നെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത് എല്ലായ്‌പ്പോഴും എല്ലാ ഉത്തരങ്ങളും നൽകിയിട്ടുണ്ട്, അത് തുടരുന്നു” എന്നും വാദ്ര ചോദ്യം ചെയ്യലിന് ഹാജരാക്കവേ പ്രതികരിച്ചു.