പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ, പ്രതിനിധി സമ്മേളനം എന്നിവ മാത്രമെ നടത്താവൂയെന്നും ഇവയോട് അനുബന്ധിച്ച് നിശ്ചയിച്ച പ്രകടനങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കണമെന്ന് സിപിഐ സ്റ്റേറ്റ് കൗൺസിൽ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി.
ഇന്ത‍്യയിലെ ജനങ്ങൾ ഭീകരവാദ ശക്തികൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മതവിദ്വേഷം പരത്തി ജനകീയ ഐക‍്യം ദുർബലമാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും രാജ‍്യ താത്പര‍്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളും മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.