തിരുവാണിയൂരിലെ നാലുവയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയുടെ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂഴിക്കുളം പാലത്തിൽ അമ്മയെ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയെ വകവരുത്തിയത് എങ്ങനെയെന്ന് വിശദമായി പൊലീസ് ചോദിച്ചറിഞ്ഞു.
കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പിതൃസഹോദരനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും. മൂന്നു ദിവസത്തേക്ക് ആണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലായിരുന്നു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ജനരോക്ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാവും പോക്സോ കേസിൽ പ്രതിചേർത്ത പിതൃ സഹോദരനെ തെളിവെടുപ്പിനായി കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ എത്തിക്കുക.