ഹരിപ്പാട് പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യാ ചെയ്തു. മരണം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന വീട്ടുകാരുടെ പരാതി പോലീസ് അന്വേഷിക്കുന്നതിനിടെ. ഹരിപ്പാട് നഗരസഭാപരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയും ചെറുതന കനോലില്‍ ശ്രീജിത്തും ആണ് മരിച്ചത്.
ഇയാള്‍ മകളെ നിരന്തരം ശല്യപ്പെടുത്തുന്നതായി ആരോപിച്ച് വീട്ടുകാര്‍ ഹരിപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശ്രീജിത്തിന്റെ ഭാര്യാ വീടിനടുത്താണ് പെണ്‍കുട്ടി താമസിക്കുന്നത്. ശ്രീജിത്ത് ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇയാളും പെണ്‍കുട്ടിയും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസിനു മുന്നിലേക്കാണ് ഇരുവരും ചാടി ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് താക്കീതു ചെയ്യാനായി സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. എന്നാൽ അതിനിടയിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ശ്രീജിത്തും പെണ്‍കുട്ടിയും ബൈക്കിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് ശേഷം സ്റ്റേഷന്‍പരിസരത്ത് ആളുണ്ടാകില്ലെന്നറിഞ്ഞാണ് ഇവിടം തന്നെ ആത്മഹത്യക്കായി ഇരുവരും തിരഞ്ഞെടുത്തത്.
STORY HIGHLIGHT: young man school girl train suicide