വിമാനയാത്രക്കിടെ തടിച്ചി’ എന്നും ‘പിഗ്ഗി’ എന്നും വിളിച്ച് ബോഡി ഷേമിംഗ് നടത്തി എന്നാരോപിച്ച് കുട്ടിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ. അമേരിക്കയിലെ മെറിലാൻഡിൽ നിന്നുള്ള ക്രിസ്റ്റി ക്രംപ്ടണ്‍ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ളോറിഡയില്‍ നിന്നുവന്ന വിമാനത്തില്‍ ആണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
വിമാനത്തിൽ തന്നെ നിരന്തരം ആക്ഷേപിച്ച കുട്ടിയെയാണ് യുവതി ആക്രമിച്ചത്. കുട്ടിയെ ക്രിസ്റ്റി സംസാരത്തിനിടയിൽ അടിക്കുകയും തല ബലമായി പിടിച്ച് വിമാനത്തിന്റെ ജനാലയിൽ ഇടിക്കുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
വളരെ മോശമായ രീതിയിലാണ് കുട്ടിയും ക്രിസ്റ്റിയോട് സംസാരിച്ചത്. എന്നാൽ കുട്ടി പറഞ്ഞതിനെ അവഗണിക്കാതെ ക്രിസ്റ്റി കുട്ടിയുമായി വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു എന്നും സഹയാത്രക്കാർ പറഞ്ഞു.
വിമാനത്തിൽ കയറിയത് മുതൽ കുട്ടിയെക്കൊണ്ട് വലിയ ശല്യമായിരുന്നു. തന്നെ മോശം വാക്കുകൾ വിളിച്ചു അപമാനിച്ചു. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് താൻ കുട്ടിയെ മർദ്ദിച്ചത് എന്നാണ് ക്രിസ്റ്റി പോലീസിൽ നൽകിയിരിക്കുന്ന മൊഴി. അറസ്റ്റ് ചെയ്ത ക്രിസ്റ്റിയെ പിന്നീട് ജാമ്യം നല്കി വിട്ടയച്ചു.
STORY HIGHLIGHT: Woman arrested for beating child