കേരള തീരത്ത് ലൈബീരിയന്‍ ചരക്കു കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ മറിഞ്ഞതിനേത്തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം കപ്പൽ അപകടം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ ചരക്കുകപ്പൽ ‘എം എസ് സി എൽസ-3’ അപകടത്തിൽപ്പെട്ടത്. 643 കണ്ടെയ്‌നറുകളില്‍ ചിലത് കേരള തീരത്ത് അടിഞ്ഞിരുന്നു. കപ്പലില്‍ നിന്ന് എണ്ണ ചേര്‍ന്നതും കണ്ടെയ്‌നറുകളിലെ ഹാനികരമായ സാധനങ്ങള്‍ സമുദ്രത്തില്‍ കലര്‍ന്നതും പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഹാനികരമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 13 കണ്ടെയിനറുകളില്‍ കാത്സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉണ്ടായിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
STORY HIGHLIGHT: Kerala ship accident