നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പിവി അൻവർ. പണവുമായി ചിലർ എത്തുന്നുണ്ട്.രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. താനും ചർച്ചക്കില്ലെന്ന് നേരത്തെ പറഞ്ഞു. യുഡിഎഫിലേക്കുള്ള വാതിൽ സ്ഥിരമായി അടച്ചു എന്നല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ പറഞ്ഞത് എന്തെന്ന് അറിയാമെന്ന് അദേഹം പറഞ്ഞു.
വി ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ നേരത്തെ പറഞ്ഞിരുന്നു. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അൻവർ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. താൻ നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും അൻവർ പറഞ്ഞു. മത്സരിക്കാൻ കോടികൾ എത്ര വേണം. കോടികൾ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യിൽ ഒരു പൈസയുമില്ല. കടക്കാരനാണ് – അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും അൻവർ ആവർത്തിച്ചു. സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തുടർന്നും ശബ്ദമുയർത്തും, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പിണറായിയുടെ വക്താവ് എന്നും വിമർശിച്ചിരുന്നു. അസോസിയേറ്റഡ് ഘടകകക്ഷിയാക്കാം എന്ന യുഡിഎഫ് നിലപാടിൽ തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അൻവർ നയം പ്രഖ്യാപിച്ചത്. എന്നാൽ വൈകുന്നേരത്തോടെ നിലപാട് മാറ്റുകയായിരുന്നു.