ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയെടുത്ത താരമാണ് ലിജോമോൾ. മഹേഷിന്റെ പ്രതികാരം, കാതലൻ, പൊന്മാൻ… അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും ശിവപ്പ് മഞ്ഞള്‍ പച്ചൈ, ജയ് ഭീം…ചിത്രങ്ങളിലൂടെ തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. വ്യക്തവും ശക്തവുമായ നിലപാടുള്ള ലിജോമോൾ എവിടെയും തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് അധികം വാചാലയാവാറില്ല. എന്നാൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലിജോമോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
താന്‍ കുട്ടിക്കാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുമെല്ലാം ലിജോമോൾ ധന്യാ വർമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. ‘തനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത് . അന്ന് അമ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസും ഉള്ളപ്പോഴാണ് അമ്മ രണ്ടാമത് വിവാഹം കഴിക്കുന്നത്. രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താത്പര്യമില്ല. ഞങ്ങള്‍ ഇച്ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. എന്നാൽ ഇത് എനിക്ക് ആ സമയത്ത് ഉൾക്കാെള്ളാൻ വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ കുട്ടിക്കാലത്തെ ആദ്യത്തെ പത്ത് വര്‍ഷങ്ങളില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഒരാള്‍ ഒരു ദിവസം ജീവിതത്തിലേക്ക് കയറി വരുന്നു. അദ്ദേഹം ഇനി നമ്മുടെ കൂടെയുണ്ടാകും, അദ്ദേഹത്തെ ഇനി ഇച്ചാച്ചന്‍ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോള്‍ അത് സ്വീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്ക് അത്ര പ്രായമേയുള്ളു. അമ്മയുമായി ചെറിയ അകല്‍ച്ചയിലുമായിരുന്നു.
ഞാൻ വല്യമ്മച്ചിയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. സ്കൂൾ വിട്ട് വന്ന് പഠിപ്പിക്കുന്നതും അമ്മയായിരുന്നു. ഇച്ചാച്ഛൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോഴായിരുന്നു ഞങ്ങൾ ആ വീട്ടിൽ നിന്നും വരുന്നത്. അമ്മ ട്രാൻസ്ഫർ വാങ്ങി പുതിയൊരു സ്ഥലത്തേക്ക് വന്നു. അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ എന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകില്ല. അടുത്ത സഹോദരങ്ങൾ മിണ്ടാതായി. ആ സമയത്ത് അവധിക്ക് പോകാന്‍ വീടൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് ഒത്തിരി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. നടി ഓർത്തു.
അന്ന് അമ്മയോട് വ്യക്തിപരമായി ഒന്നും പറയാന്‍ പറ്റാതെയായി. അമ്മ അത് ഇച്ചാച്ചനോട് പറയുന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇമോഷണലി ആവശ്യമുള്ള പിന്തുണയും ആ സമയത്ത് എനിക്ക് കിട്ടിയില്ല. അമ്മ തിരിഞ്ഞുനോക്കിയിട്ടില്ലെന്നല്ല. നല്ല അമ്മ തന്നെയായിരുന്നു. എന്നാല്‍ ഞാന്‍ ആഗ്രഹിച്ച ഒരു പിന്തുണ കിട്ടിയിട്ടില്ല. അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തുവെന്നും അമ്മയ്ക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായെന്നും ഡിഗ്രി ആയപ്പോഴേക്കും എനിക്ക് മനസിലായി. അവര്‍ വേറെ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചു. ഇത്തരത്തിലുള്ള കുറച്ച് പ്രശ്നങ്ങൾ തങ്ങൾക്കിടയിൽ പറയാതെ ഉണ്ടായിരുന്നു. താൻ ഈയടുത്ത് ഒരു സിനിമ ചെയ്തപ്പോഴാണ് ഓപ്പൺ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയത്. തന്റെ ജീവിതത്തിൽ അത് ഉണ്ടായിട്ടില്ലെന്നും ലിജോ മോൾ കൂട്ടിച്ചേർത്തു.
STORY HIGHLIGHT: actress lijomol jose opens up