കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഞെട്ടൽ മാറാതെ നാട്. സ്വന്തം സഹോദരനെ കുടുംബമായി റാന്നിയിലെ ഹോസ്റ്റലിൽ കൊണ്ടാക്കിയതിന് ശേഷം മടങ്ങി വരുമ്പോഴാണ് പാലാ സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിലിനെ മരണം കവർന്നെടുത്തത്.
അമ്മയ്ക്കും അച്ഛനും സഹോദരനുമൊപ്പം ഒരു പകൽ മുഴുവൻ ഒന്നിച്ച് ചിലവിട്ടതിനു ശേഷം ഒടുവിൽ മടങ്ങിയെത്തുന്ന വഴിക്കാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഡ്രൈവറടക്കം മൂന്നു പേരും രക്ഷപ്പെട്ടു. ജെറിലാണോ വാഹനം ഓടിച്ചത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എൻട്രൻസ് പരിശീലനം നടത്തിയിരുന്ന ജെറിൻ നിലവിൽ ജർമ്മൻ പഠനമാണ് നടത്തികൊണ്ടിരുന്നത്. വിദേശത്ത് പോയി ജോലി നേടാനാഗ്രഹിച്ച ജെറിലിനെയാണ് ഇന്നലെ അപകടരൂപത്തിൽ കടന്നുവന്ന മരണം കവർന്നെടുത്തത്.
പള്ളിക്കത്തോട് ആനിക്കാടാണ് ചെങ്ങോലിയിൽ ഇന്ന് വൈകിട്ട് 8.15 ഓടെയായിരുന്നു സംഭവം.പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ജയിംസ്, ഭാര്യ , ഡ്രൈവർ രതീഷ് എന്നിവരും മരിച്ച ഷെറിനും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.
content highlight: Palikkathod accident