നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് 15കാരനായ വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ്.
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ട് അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു.
കേരളം ഇതിന് മുൻപും ഇത്തരം അവകാശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നല്കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേർ കേരളത്തിൽ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിന് കാരണം. എന്നിട്ടും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ല. കേന്ദ്രം വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട് നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.