എയര്‍ ഇന്ത്യ വിമാനം തായ്ലന്ഡില് അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെത്തുടര്‍ന്നാണ് നടപടി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. അടിയന്തര പദ്ധതികൾക്കനുസൃതമായി, യാത്രക്കാരെ എഐ 379 എന്ന വിമാനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നുവെന്ന് തായ്ലൻഡ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നുവെന്നും വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 9:30 ന് (0230) ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ തലസ്ഥാനത്തേക്ക് പറന്നുയർന്ന വിമാനം ആൻഡമാൻ കടലിന് ചുറ്റും പറന്ന ശേഷം തായ് ദ്വീപിൽ തിരിച്ചെത്തിയതായി ഫ്ലൈറ്റ് ട്രാക്കർ ഫ്ലൈറ്റ്റാഡാർ 24 റിപ്പോർട്ട് ചെയ്തു.