എം എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്കൂള്‍ പ്യൂണിന്റെ മൊഴി പുറത്ത്. മുമ്പ് അറസ്റ്റിലായ ഫഹദുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകള്‍ ചോര്‍ത്താനായി എടുത്തെങ്കിലും വിവാദമായതോടെ ഇവ നല്‍കിയില്ല.
സയന്‍സിന്റെ 4 പേപ്പര്‍ അയച്ചു നല്കി എന്നാണ് പിടിയിലായ ആള് പറയുന്നത്. പ്ലസ് വണ്‍ ചോദ്യപേപ്പറിന്റെ കാര്യത്തിലാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകപ്പുമായി ചേര്‍ന്ന ഗുഢാലോചനയല്ല എന്ന് വ്യക്തമായി. നാസറിന്റെ ഫോണും മറ്റ് പ്രതികളുടെ ഫോണും ഫോറന്‍സിക് പരിശോധനക്ക് അയക്കും. കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.
സംഭവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഒഴിച്ച് രണ്ട് മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. വിഷയത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സ്കൂൾ അധികൃതർ പരീക്ഷ പേപ്പർ സൂക്ഷിക്കണമായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി പറഞ്ഞു. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.