ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തവരുടെ പേരുകൾ ഇന്ത്യൻ സൈന്യം പുറത്ത് വിട്ടത്. ശവസംസ്കാര പ്രാർത്ഥനയിൽ പങ്കെടുത്ത പാകിസ്ഥാൻ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേരുകളാണ് ഇന്ത്യൻ സായുധ സേന പുറത്തുവിട്ടത്. നേരത്ത തന്നെ തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിർത്തി പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ തീവ്രവാദികളുടെ അന്ത്യകർമങ്ങളിൽ നിരവധി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതായി ഇതിൽ കാണിക്കുന്നു.
മെയ് 7 ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായുള്ള കൃത്യതയുള്ള ആക്രമണങ്ങളിൽ 100 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ IV കോർപ്സിൻ്റെ കമാൻഡർ, ലാഹോറിലെ 11-ാമത് ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ, ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ,
മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത്, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം എന്നിവരാണ് തീവ്രവാദികളുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തത്.
ഒരു തരത്തിലുള്ള ഭീകരതയെയും പിന്തുണയ്ക്കുന്നില്ലെന്ന പാകിസ്ഥാൻരെ വളരെക്കാലമായുള്ള വാദമാണ് ഇതൊടെ ഇല്ലാതായത്. ഇന്ത്യൻ സായുധ സേന പങ്കിട്ട ചിത്രങ്ങൾ പ്രകാരം നിരവധി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ തീവ്രവാദികളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് സ്ഥിരീകരിക്കാം.