സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ സൈനികർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. അപകടത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ലഖ്‌വീന്ദർ സിംഗ്, മുനീഷ് താക്കൂർ, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുമെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നു സേന അറിയിച്ചു. പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തി.
വടക്കൻ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിൽ ഞായറാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്.