യുപിയിലെ ക്ഷേത്രത്തിൽ നിന്ന് 350 വർഷം പഴക്കമുള്ള മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി

google news
up

ലഖ്നൗ: ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുഗൾ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി. യുപിയിലെ സഹറൻപൂരിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ്  400 നാണയങ്ങള്‍ കണ്ടെത്തിയത്. ഹുസൈൻപൂർ ഗ്രാമത്തിലെ സതിധാം ക്ഷേത്രത്തിൽ അതിർത്തി ഭിത്തി കെട്ടുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് നാണയങ്ങൾ ലഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സാഗർ ജെയിൻ പറഞ്ഞു.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ പൊലീസ് നാണയങ്ങള്‍ ഏറ്റെടുക്കുകയും പുരുവസ്തു വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. നാണയങ്ങളിൽ അറബി ഭാഷയിൽ ലിഖിതങ്ങളുണ്ടായിരുന്നു. അവ മുഗൾ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതായും സാഗര്‍ ജെയിൻ വ്യക്തമാക്കി. പുരാവസ്തു വകുപ്പ് നാണയങ്ങൾ പരിശോധിച്ച് അവ നിർമ്മിക്കാൻ ഉപയോഗിച്ച ലോഹം സ്ഥിരീകരിക്കും. കണ്ടെത്തിയ നാണയങ്ങളിൽ ഭൂരിഭാഗവും ഏകദേശം 350 വർഷം പഴക്കമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നത്.


 ഓരോ നാണയത്തിന്റെയും ഭാരം 11 ഗ്രാമിൽ കൂടുതലാണ്. വിപണിയില്‍ ഓരോ നാണയത്തിനും ഏകദേശം 3,500 രൂപ മൂല്യമുണ്ടെന്ന് റിപ്പോർട്ട്. 

Tags