വിദ്വേഷ പ്രസംഗക്കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് കോടതി

google news
asam

ലഖ്നൗ: വിദ്വേഷ പ്രസംഗക്കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് യുപി കോടതി. രാംപൂർ കോടതിയുടേതാണ് വിധി. നേരത്തെ ഈ കേസിൽ അസംഖാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ ഇദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായി.  എന്നാൽ വിചാരക്കോടതിയുടെ വിധി മേൽക്കോടതി റദ്ദാക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗിക്ക് എതിരായ പ്രസംഗമാണ് കേസിന് കാരണം. 


നേരത്തേയും അസംഖാൻ വിവാദപരാമർശങ്ങളിൽ പെട്ടിരുന്നു. ബിജെപി എംപി രമാദേവിയെക്കുറിച്ചുള്ള വിവാദ പരാർശത്തിൽ സമാജ്‍വാജി പാർട്ടി എംപി അസംഖാൻ മാപ്പ് പറയുകയായിരുന്നു. എന്നാൽ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നായിരുന്നു രമാദേവി വ്യക്തമാക്കിയത്. രമാദേവിയെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അസംഖാൻ ലോകസഭയിൽ വ്യക്തമാക്കിയെങ്കിലും ഇത് അം​ഗീകരിക്കാൻ രമാദേവി തയ്യാറായിരുന്നില്ല.

മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയാണ് എസ്പി എംപി അസം ഖാന്‍ ബിജെപി എംപി രമാദേവിയോട് മോശമായി സംസാരിച്ചത്. രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് ആസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു'. എന്നായിരുന്നു അസംഖാന്‍റെ പരാമര്‍ശം. ഇതാണ് പിന്നീട് വിവാദമായത്. 

Tags