ഡല്‍ഹി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിന്‍റെ സ്ഥാപനങ്ങളില്‍ അഞ്ചാംദിവസവും റെയ്ഡ് തുടര്‍ന്ന് ആദായനികുതി വകുപ്പ്.ഇതുവരെ 353 കോടി രൂപ കണ്ടെടുത്തു. ഒരു സ്ഥാപനത്തില്‍ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.
അഞ്ചു ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണിത്തീര്‍ത്തത്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 വോട്ടെണ്ണല്‍ മെഷീനുകളും വേണ്ടിവന്നു ഈ ഉദ്യമത്തിന്. എം.പിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയില്‍ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ബലംഗീര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 305 കോടിയാണ് കണ്ടെടുത്തത്. സംബല്‍പൂരില്‍ നിന്ന് 37.5 കോടിയും തിത്‌ലഗഢില്‍ 11 കോടിയും പിടിച്ചെടുത്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം, ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത എല്ലാ പണവും തിങ്കളാഴ്ച ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയില്‍ നിക്ഷേപിക്കും. ഈ പ്രക്രിയക്കിടയിലും ബാങ്ക് പൊതുജനങ്ങള്‍ക്കായി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് എസ്ബിഐ റീജിയണല്‍ മാനേജര്‍ സ്ഥിരീകരിച്ചു.
176 ബാഗുകളില്‍ 140 എണ്ണം ടീമുകള്‍ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ബാക്കി 36 എണ്ണം തിങ്കളാഴ്ച എണ്ണാൻ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ റീജണല്‍ മാനേജര്‍ ഭഗത് ബെഹ്‌റ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു