രാഹുല്‍ഗാന്ധിക്ക് പുതിയ പാസ്‌പോര്‍ട്ട്; കൂടെ എന്‍.ഒ.സി.

google news
rahul gandhi

ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി അംഗീകരിച്ചു. പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) നല്‍കണമെന്ന ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് അഡീഷണല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് വൈഭവ് മേത്ത എന്‍.ഒ.സി. അനുവദിച്ചിരിക്കുന്നത്.


എം.പി.സ്ഥാനത്തു നിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ സാധാരണ പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷ നൽകിയത്. പത്തു വര്‍ഷത്തേക്കായിരുന്നു എന്‍.ഒ.സിക്ക് അനുമതി തേടിയത്. കോടതി ഉത്തരവിന്റെ സാഹചര്യത്തിൽ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ എന്‍.ഒ.സിക്ക് രാഹുല്‍ കോടതിയെ സമീപിക്കണം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയായതിനാലാണ് രാഹുല്‍ എന്‍.ഒ.സി. തേടിയത്. കഴിഞ്ഞ ദിവസം കോടതി വിഷയം പരിഗണിച്ചപ്പോള്‍ രാഹുലിന്റെ അപേക്ഷയെ കേസിലെ പരാതിക്കാരനായ ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി എതിർത്തു. രാഹുലിനെ വിദേശത്തുപോകാന്‍ അനുവദിച്ചാല്‍ കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്നാണ് സ്വാമി ചൂണ്ടിക്കാട്ടിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags