മുംബൈ: വിവാദ പരാമർശം നടത്തിയ ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദിനെതിരെ കേസ്. കടുവയെ വേട്ടയാടിയിട്ടുണ്ടെന്നും അതിന്റെ പല്ലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന
ശിവസേനയിലെ എംഎല്‍എമയുടെ പരാമര്‍ശം നടത്തിയത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഫോറന്‍സിക് പരിശോധനയില്‍ പല്ല് കടുവയുടേത് തന്നെയെന്ന് വ്യക്തമായിൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
അടുത്തിടെ നടന്ന ഒരു പൊതു പരിപാടിയിലാണ് 1987ലെ സംഭവം എംഎല്‍എ വിവരിച്ചത്. കടുവയുടെ പല്ല് തന്റെ മാലയില്‍ കോര്‍ത്തുവച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ പരിപാടിയുടെ വീഡിയോ വൈറലായതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
37 വര്‍ഷം മുമ്പ് താന്‍ കടുവയെ വേട്ടയാടി പല്ലുപറിച്ചെടുത്തെന്നാണ് എംഎല്‍എ പറഞ്ഞത്. ഇതോടെ എംഎല്‍എയ്ക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മഹാരാഷ്ട്ര വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയില്‍ എംഎല്‍എയുടെ പക്കല്‍ നിന്നും കടുവയുടെ പല്ല് കണ്ടെടുത്തു.