തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിൽ ആറ് റോഡുകൾ, രണ്ട് പാലങ്ങൾ, 8 കെട്ടിടങ്ങൾ എന്നിവയ്ക്കായി 33.19 കോടി രൂപയുടെ ഭരണാനുമതി നൽകി.
നേമം നിയോജകമണ്ഡലത്തിലെ തിരുമല- തൃക്കണ്ണാപുരം റോഡ് (3.8 കോടി), പാപ്പനംകോട് വിശ്വംഭരൻ റോഡ് ഒന്നാംഘട്ടം (3 കോടി), കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട ജംഗ്ഷൻ വികസനവും പൂച്ചെടിവിള- പെരുംകുളത്തൂർ റിംഗ് റോഡ് രണ്ടാംഘട്ടവും (2.76 കോടി), ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആർപ്പൂക്കര- അമ്മഞ്ചേരി റോഡിൽ ഗവ. മെഡിക്കൽ കോളജിനു മുൻവശത്ത് അടിപ്പാത (1.3 കോടി), കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 10, 12 വാർഡുകളിൽ ഓട (50 ലക്ഷം), ആലങ്ങാട് പഞ്ചായത്തിലെ മില്ലുപടി- അമ്പലനട റോഡ് (28 ലക്ഷം) എന്നിവയാണ് ഭരണാനുമതി നൽകിയ റോഡുകൾ.
കുന്നമംഗലം നിയോജകമണ്ഡലത്തിലെ മാമ്പുഴ പാലം പുനർനിർമാണത്തിന് 1 കോടിയുടേയും അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ കാൽനട മേൽപ്പാലം നിർമിക്കാൻ 3.55 കോടിയുടേയും ഭരണമാനുമതിയാണ് നൽകിയത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ (3.5 കോടി), തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണി ( 50 ലക്ഷം), പട്ടാമ്പി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ (3 കോടി), പല്ലാവൂർ ഗവ. എൽ.പി. സ്കൂൾ മന്ദിരം ( 1 കോടി), പെരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ (2 കോടി) മഞ്ചേരി പാണ്ടിക്കാട് റെസ്റ്റ് ഹൗസ് ( 5 കോടി), പരിയാരം കുടുംബാരോഗ്യ കേന്ദ്രം ( 1 കോടി), കോലഞ്ചേരി കുടുംബാരോഗ്യകേന്ദ്രം ( 1 കോടി) എന്നിങ്ങനെയാണ് കെട്ടിടനിർമാണത്തിനുള്ള ഭരണാനുമതി.
ഭരണാനുമതി നൽകിയ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
- പേര് എഴുതാൻ സമയമായിട്ടില്ല! തൃശ്ശൂരിൽ താമരയുടെ ചെറിയ ഭാഗം മതിലിൽ വരച്ച് സുരഷ് ഗോപി
- ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതി തള്ളി
- ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച; കേരളത്തിൽ ജയിക്കില്ലെന്ന് സർവേ
- ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് മരണം: 250 ഓളം പേർക്ക് പരിക്ക്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടി:266 സീറ്റില് 154 ഇടത്തും മുന്നി