തൃശൂർ: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീന് തിരിച്ചടി. എ.സി. മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു. ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ് നടപടി.
എസി മൊയ്തീന്റെ എതിർപ്പ് തള്ളിയാണ് നടപടി. എ.സി.മൊയ്തീന്റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. ഭുസ്വത്തുക്കള്‍ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നില്ല.
കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ.സി. മൊയ്തീൻ. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയതിൽ മൊയ്തീന്ന് പങ്കുണ്ടോ എന്നാണ് ഇഡിയുടെ അന്വഷിക്കുന്നത്.
തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണത്തിന്റെ പരിധിയിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ