Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അഭ്രപാളിയിലെ മധു വസന്തത്തിന് ഇന്ന് 92ാം പിറന്നാൾ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2025, 11:09 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. അങ്ങനെ പാടി പാടി ചങ്കുപ്പൊട്ടി ചാവും’ നഷ്ടപ്രണയത്തിന്റെ അടയാളമായി പരിക്കൂട്ടി അഭ്രപാളി കീഴടക്കിയപ്പോൾ മധു എന്ന മഹാനടനും മലയാളിയുടെ മനസ്സിൽ ചേക്കേറി…

400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അതെ, മലയാളത്തിന്റെ കാരണവർ മധുവിന് ഇത് 92ാം പിറന്നാൾ
മലയാള സിനിമയിലെ ആണ്‍ജീവിതത്തിന് അഭ്രപാളിയില്‍ ഭാവം പകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു.ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ്ണലിപികളില്‍ തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായാണ് മധു ജനിച്ചത്. ഗൗരീശപട്ടത്തായിരുന്നു വീട്. നാല് സഹോദരിമാരായിരുന്നു മധുവിന് ഉണ്ടായിരുന്നത്.

പഠിക്കുന്ന കാലം മുതല്‍ക്കുതന്നെ നാടകത്തില്‍ സജീവമായിരുന്നു. ബനാറസ് ഹിന്ദിയില്‍ നിന്ന് പോസ്‌റ്റ് ഗ്രാജുവേഷന്‍ കരസ്‌ഥമാക്കി. അപ്പോഴും മധുവിന്‍റെ മനസില്‍ നിറയെ നാടകവും സിനിമയും ഉണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം മനസില്‍ ഒതുക്കികൊണ്ട് അദ്ദേഹം കോളജ് അധ്യാപകനായി. നാഗര്‍ കോവില്‍ എസ് ടി കോളജിലും സ്കോട്ട് ക്രിസ്‌ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി ജോലി ചെയ്തു.

അധ്യാപകന്‍ എന്ന നിലയില്‍ ജീവിതം മുന്നോട്ടു പോകുമ്പോഴും അഭിനയമെന്ന മോഹം അദ്ദേഹത്തെ വിട്ടുപോയില്ല. ആ സമയത്താണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഒരു പരസ്യം പത്രത്തില്‍ കാണുന്നത്. അങ്ങനെ ജോലി രാജി വച്ച് ഡല്‍ഹിക്ക് പുറപ്പെട്ടു.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു മധു. അവിടെ പഠിക്കുന്ന കാലത്താണ് ഗസറ്റ് ഫാക്കല്‍റ്റി ആയിരുന്ന രാമു കാര്യാട്ടുമായി പരിചയത്തിലാവുന്നത്. അത് വലിയ സൗഹൃദമായി വളര്‍ന്നു.

1962 ല്‍ രാമു കാര്യാട്ട് തന്‍റെ മൂടുപടം എന്ന സിനിമയിലൂടെ മധുവിനെ അവതരിപ്പിച്ചു. എന്നാല്‍ ആദ്യ ചിത്രം റിലീസാവാന്‍ വൈകി. പിന്നീട് ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ ആദ്യം പ്രദര്‍ശനത്തിനെത്തി.മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു അത്. ചിത്രത്തിലെ നായകനേക്കാള്‍ നന്നായി ചെയ്തത് മധുവാണെന്ന് പ്രേക്ഷകര്‍ പറഞ്ഞു. ഏതൊരു താരത്തിനും വളരെ ഭംഗിയായി പേരിടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മാധവന്‍ നായര്‍ എന്ന ആ പേര് ചെറുതാക്കി മധുവാക്കി മാറ്റി.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

1969 ല്‍ ഹിന്ദുസ്ഥാനി എന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ചു. മലയാളത്തിലെ രണ്ട് ഹിറ്റ് നടന്മാര്‍ക്കിടയിലേക്കായിരുന്നു മധു എന്ന പ്രതിഭയുടെ രംഗപ്രവേശം. തനതായ അഭിനയശൈലിയിലൂടെ അദ്ദേഹം സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പിന്നീട് ഭാര്‍ഗവി നിലയം, സ്വയം വരം, മുറപ്പെണ്ണ്, ഓളവും തീരവും, തുലാഭാരം, ഉമ്മാച്ചു, തീക്കനല്‍, ഇതാ ഇവിടെ വരെ, ഈ സിനിമകളിലൊക്കെ മധു തന്‍റെ അഭിനയ മികവ് കാണിച്ചു.സിന്ദുരച്ചെപ്പ്, ധീരസമീരേ യമുനാ തീരേ, തീക്കനല്‍, ഉദയം പടിഞ്ഞാറ്, കാമം ക്രോധം മോഹം, അക്കല്‍ദാമ, മാന്യശ്രീവിശ്വാമിത്രന്‍, ആരാധന, ഒരു യുഗസന്ധ്യ, സതി, നീലക്കണ്ണുകള്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ മധു നിര്‍മിച്ചു.

1970 പുറത്തിറങ്ങിയ പ്രിയ എന്ന ചിത്രമാണ് മധു സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സിന്ദൂരച്ചെപ്പും സംവിധാനം ചെയ്തു. ഇവ രണ്ടും സംസ്ഥാന ചലതച്ചിത്ര പുരസ്കാരത്തിന് അര്‍ഹമായി. ഉമാ സ്റ്റുഡിയോ എന്ന സ്റ്റുഡിയോ യും തിരുവനന്തപുരത്ത് ആരംഭിച്ചു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങുന്ന ആദ്യത്തെ മലയാളി നടനും മധുവായിരുന്നു. പത്മപുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചുവെങ്കിലും പലരും ചെയ്യാറുള്ളതുപോലെ പേരിനൊപ്പം ബഹുമതിയുടെ ഭാരം തലയിലേറ്റാന്‍ മധു തയ്യാറല്ല. അതുതന്നെയാണ് മറ്റുള്ളവരില്‍നിന്ന് മധുവിനെ വ്യത്യസ്തനാക്കുന്നതും.

Tags: actor madhufilm chemmenmalayam cinema

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies