Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കരൂർ ദുരന്തത്തിൽ പരസ്പരം പഴിച്ച് സർക്കാരും ടിവികെയും; വിജയ് യെ തൊടാതെ കുറ്റപത്രം, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നീക്കം??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 29, 2025, 06:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കരൂർ രാജ്യത്തിന്റെ നോവായി മാറിയിരിക്കുകയാണ്. പിഞ്ചുകുഞ്ഞു മുതൽ ​ഗർഭിണിവരെ മരിച്ചുവീണു. ഈ ദുരന്തമുഖത്തിലും തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നാടകമാണ് അരങ്ങേറുന്നത്. തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയുടെ പേര് ഒഴിവാക്കി കരുർ ദുരന്തത്തിലെ പോലീസ് എഫ്‌ഐആർ. ടിവികെയിലെ രണ്ടാം നിര, മൂന്നാം നിര നേതാക്കൾക്കെതിരെയാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്. എന്നിട്ടും വിജയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാത്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ?? കേസ് രജിസറ്റർ ചെയ്ത് ജയിലിലയച്ചാൽ വിജയ് ഇനിയും ശക്തനാകുമെന്ന ഭയമാണോ ഇതിന് കാരണം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.

പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.

അതേസമയം തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് പങ്കെടുത്ത കരൂർ റാലിക്കിടെ വൈദ്യുതി തടസ്സത്തെച്ചൊല്ലിയും വിവാദമുണ്ട്. പൊതുജന സുരക്ഷ കണക്കിലെടുത്ത് ടിവികെ താൽക്കാലിക വൈദ്യുതി മുടക്കം ആവശ്യപ്പെട്ടതായി കാണിക്കുന്ന ഒരു കത്ത് പുറത്തുവന്നു. ശനിയാഴ്ച നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

താൽക്കാലിക വൈദ്യുതി മുടക്കത്തിനായി ടിവികെ അപേക്ഷ സമർപ്പിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതായി തമിഴ്‌നാട് വൈദ്യുതി ബോർഡ് (ഇബി) ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 2025 സെപ്റ്റംബർ 27 ന് അർദ്ധരാത്രിക്ക് ശേഷം ഈറോഡ് റോഡിലെ വേലുച്ചാമിപുരത്ത് പ്രതീക്ഷിച്ചിരുന്ന വലിയ ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി ടിവികെയിൽ നിന്ന് കത്ത് ലഭിച്ചതായി ചീഫ് എഞ്ചിനീയറും ജില്ലാ വെസ്റ്റ് സെക്രട്ടറിയുമായ രാജലക്ഷ്മി പറഞ്ഞു, എന്നാൽ അഭ്യർത്ഥന നിരസിക്കപ്പെട്ടു.

പൊതുജന സുരക്ഷ ഉറപ്പാക്കാൻ വിജയ് പ്രസംഗിക്കുന്ന സമയത്ത് മാത്രം വൈദ്യുതി ഓഫാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. “വേലുച്ചാമിപുരം തിരക്കേറിയ പ്രദേശമായതിനാലും വലിയൊരു ജനക്കൂട്ടം വരുമെന്നതിനാലും, പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നേതാവ് പ്രസംഗിക്കുന്ന നിശ്ചിത സമയത്തേക്ക് മാത്രം വൈദ്യുതി ഓഫാക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു,” കത്തിൽ പറയുന്നു.

സംഭവത്തിൽ ജാഗ്രതയോടെയാണ് സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിന്റെ നീക്കം. പ്രതിപ്പട്ടികയിൽ വിജയ്‌യുടെ പേര് ഉൾപ്പെടുത്തുന്നത് ഡിഎംകെയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുള്ള വ്യാഖ്യാനം വരാൻ സാധ്യതയുണ്ട്. കൂടാതെ വിജയ്‌ക്കെതിരായ ഏതൊരു അടിയന്തര നടപടിയും അറസ്റ്റ്, ചോദ്യം ചെയ്യൽ, എഫ്ഐആറിൽ പരാമർശം പോലും സംസ്ഥാനത്തെ ഏറ്റവും മികച്ച സിനിമാ ആരാധകനായ അദ്ദേഹത്തോടുള്ള സഹതാപ തരംഗത്തിന് കാരണമാകുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ഇത് ഒഴിവാക്കാനാണ് പ്രതിപട്ടികയിൽ നിന്ന് വിജയ്‌യുടെ പേര് ഒഴിവാക്കിയത്.

ReadAlso:

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

കേന്ദ്ര സര്‍ക്കാരിന്റെ വിബി ജി റാം ജി പദ്ധതി കോടതി കയറുന്നു: അതൃപ്തിയുമായി ബി.ജെ.പി സര്‍ക്കാരുകളും

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

ഏതായാലും സംഭവം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അരുണ ജഗദീശിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മതി വിജയ്‌ക്കെതിരെ നടപടിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം കരൂർ ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. ഡിഎംകെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തിൽ പറയുന്നു.

Tags: TAMIL POLITICSKARUR TRAGEDYtvk vs dmk

Latest News

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies