രാജ്യത്തെ നടുക്കിയ ദുരന്തങ്ങളിൽ ഒന്നാണ് അഹമ്മദാബാദിലെ വിമാന ദുരന്തം. 2024 ജൂൺ 12നാണു ദാരുണ സംഭവം അരങ്ങേറിയത്. നിറയെ യാത്രക്കാരുമായി പറന്നെത്തിയ വിമാനം ആശുപത്രി കെട്ടിടത്തിലേക്കാണ് ഇടിച്ചു കേറിയത്. ആ ദുരന്തത്തിന്റെ വേദന ഇന്ന് പോലും മനുഷ്യരെ കീഴടക്കുന്നുണ്ട്. ഇപ്പോഴിത അപകടത്തിനു കാരണം പൈലറ്റ് ആണെന്ന് പറഞ്ഞ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. എഞ്ചിൻ ഓഫ് ആക്കിയത് ആണ് അപകടം സംഭവിക്കാൻ കാരണമാക്കിയത് എന്നാണ് നിഗമനം. പൈലറ്റ് വരുത്തിവെച്ച ദുരന്തത്തിൽ ജീവൻ നഷ്ടമായത് നിരവധി ആളുകൾക്കാണു.
പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ..
കഴിഞ്ഞ ജൂൺ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തിനു എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം വീണുതകർന്നതിനു കാരണം പൈലറ്റുമാരിലൊരാൾ വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കിയതാണ് എന്ന നിഗമനത്തോട് കൂടുതൽ അടുക്കുകയാണ്, ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം എന്നു തന്നെയാണ്, മുഖ്യപൈലറ്റിന്റെ 91 വയസുള്ള പിതാവ് സുപ്രീംകോടതിയിൽ കൊടുത്തിട്ടുള്ള കേസിൻമേലുള്ള നടക്കുന്ന വാദത്തെപ്പറ്റി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
നേരത്തേ ഇവിടെ എഴുതിയതുപോലെ, വിമാനത്തിന്റെ എൻജിനുകൾ മനപ്പൂർവം ഓഫാക്കി എന്നതു മാത്രമാണ്, നിലവിൽ ഈ അപകടത്തിനുള്ള ഏറ്റവും യുക്തിസഹമായ വിശദീകരണം എന്ന് സുപ്രീംകോടതിക്കും ബോധ്യമാകുന്നുണ്ട് എന്നാണ്, കേസിന്റെ പുരോഗതിക്കൊപ്പം ക്രമേണ മാറിമാറി വരുന്ന കോടതിയുടെ പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവുന്നത്- മിക്ക മാധ്യമങ്ങളും നേരെ തിരിച്ചാണ് ഈ പ്രതികരണങ്ങളെ വ്യാഖ്യാനിക്കുന്നതെങ്കിലും.
നിരുത്തരവാദപരമായാണ് അപകടാന്വേഷണം നടത്തുന്നത് എന്നായിരുന്നു സെപ്റ്റംബർ 22ന് സുപ്രീംകോടതി പറഞ്ഞത്. പ്രാഥമികാേേന്വഷണ റിപ്പോർട്ടിൽ ചിലകാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയും മാധ്യമങ്ങളിലേക്ക് ചില കാര്യങ്ങൾ മാത്രം ചോർന്ന് എത്തിയും, പൈലറ്റുമാരിലൊരാളാണ് അപകടമുണ്ടാക്കിയത് എന്ന ധാരണ, എഎഐബി പരത്തുന്നു എന്നായിരുന്നു കോടതിയുടെ അഭിപ്രായ പ്രകടനം..
എന്നാൽ, നവംബർ ഏഴാകുമ്പോഴേക്ക്, ‘താങ്കളുടെ മകനെ കുറ്റക്കാരനാക്കുന്നതൊന്നും പ്രാഥമികാന്വഷണ റിപ്പോർട്ടിൽ ഇല്ലെന്നും, ആ വ്യഥയുടെ ഭാരം കാര്യമില്ലാതെ ചുമക്കേണ്ടെന്നും പുഷ്‌ക്കരാജ് സഭർവാളിനെ ഉപദേശിക്കുകയായിരുന്നു കോടതി.
വസ്തുകൾ മാത്രം പറഞ്ഞുപോകുന്ന ഈ റിപ്പോർട്ടിന്റെ ഉദ്ദേശ്യം (മറ്റെല്ലാ വ്യോമാപകട അന്വേഷണത്തിന്റെയും എന്ന പോലെ), അപകട കാര്ണം കണ്ടെത്തി ഭാവിയിൽ അത്തരം അപകടമുണ്ടാക്കുന്നത് തടയുകയാണെന്നും ആരെയും കുറ്റപ്പെടുത്താല്ലെന്നും കോടതി നിരീക്ഷിച്ചു.
ആരെയും കുറക്കാരനാക്കനല്ല എന്ന അന്വേഷണം എന്ന നിത്യമായ സത്യം സർക്കാരിന്റെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആവർത്തിച്ചത് പിന്നെയും അനുകൂലിക്കുകയാണ്, ഇന്നലെ, നവംബർ 14 സൂപ്രീംകോടതി ചെയ്തത്.
ചുരുക്കം ഇത്രയുള്ളു-
അന്വേഷണം അന്വേഷണത്തിന്റെ വഴിയിൽ തന്നെ നടക്കും.
എഎഐബിയിൽ നിന്ന്, അന്വേഷണച്ചുമതല മാറ്റി സുപ്രീംകോടിത ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കോർട്ട് ഓഫ് എൻക്വയറിയെ ഏൽപ്പിക്കണമെന്ന ആവ്ശ്യം അംഗീകരിക്കപ്പെടാൻ പോകുന്നില്ല.
ഒരുകൊല്ലമാകും മുമ്പ് അന്തിമ റിപ്പോർട്ട് വരും.
നാട്ടുകാർക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും, എൻജിൻ ഓഫാക്കിയതുകൊണ്ടാണ് വിമാനം തകർന്നതെന്ന നിഗമനം അതിലും ഉണ്ടാകും.
അതു തന്നെയാണ് വസ്തുതയും.
അപകടമുണ്ടായി ഇത്രയും നാൾ ഇക്കാര്യത്തിൽ ഏറ്റവും വിലകുറഞ്ഞ, ബാലിശമായ കളികളിച്ച ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനകളെയും, ക്യാപ്റ്റൻ സുമീത് സഭർവാൾ വിമാന എൻജിൻ ഒരിക്കലും ഓഫാക്കിയിട്ടില്ലെന്ന് തെളിയിക്കാൻ അതിന്റെ നേതാക്കൻമാർ അവതരിപ്പിച്ച, കേട്ടാൽ ചിരിവരുന്ന വാദങ്ങളെയും ആൾക്കാർ മറക്കുകയും ചെയ്യും.
















