നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കില്ല എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയ്യാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തുമെന്നും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെപ്പോലെ ഒരു എംഎല്‍എ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പോലും എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്നപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് മുഖപ്രസംഗം. അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞങ്ങള്‍ അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നേ ക്ലോസ് ചെയ്തതാണ്. അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
















