കേരളത്തിലെ ഓരോ പൗരനെയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു 2017-ൽ അരങ്ങേറിയ പ്രമുഖ നടിക്ക് നേരെയുള്ള അതിക്രമം. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും വലിയ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ, പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടത് മലയാളത്തിലെ പ്രശസ്ത നടൻ ദിലീപ് ആയിരുന്നു. ദിലീപ് ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ഞെട്ടിച്ച ആ നിമിഷങ്ങൾ, കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
എന്നാൽ, ഈ ഞെട്ടലുകൾക്കെല്ലാം അപ്പുറം, അതിക്രമത്തിനിരയായ ആ പെൺകുട്ടി അനുഭവിച്ച കഷ്ടതകളും മാനസിക ആഘാതവും അതിഭീകരമായിരുന്നു. ഒരു സിനിമയുടെ തിരക്കഥ പോലെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഈ ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ, ഓരോ മലയാളിയുടെ മനസ്സും ആഴത്തിൽ വേദനിച്ചു; അത് നീതിക്ക് വേണ്ടിയുള്ള വലിയൊരു പോരാട്ടത്തിന്റെ തുടക്കമായിരുന്നു.
കേരളം ഇന്നോളം കേട്ടിട്ടില്ലാത്ത ഏറ്റവും ക്രൂരമായ ഒരു ക്രിമിനൽ ഗൂഢാലോചനയുടെ പ്ലാൻ പൂർത്തിയാവുകയായിരുന്നു കൊച്ചി നഗരത്തിന്റെ തിരക്കിനിടയിൽ നടന്നത്. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാനുള്ള ‘കൊട്ടേഷൻ’ പാലാരിവട്ടത്തെ ലാൽ മീഡിയയുടെ കോണിൽ വെച്ചാണ് കൃത്യമായി ഉറപ്പിച്ചത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും നടിയുടെ മുൻ ഡ്രൈവറും രണ്ടാം പ്രതിയുമായ മാർട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ആയിരുന്നു ആ ക്രൂരതക്ക് വേണ്ടി ഉള്ള ഗൂഢാലോചന നടന്നത്. ഈ ക്രൂരകൃത്യത്തിനായി കടുത്തുരുത്തി സ്വദേശിയിൽ നിന്നും ഷൂട്ടിംഗിനെന്ന പേരിൽ വാടകയ്‌ക്കെടുത്ത KL 60 A 9338 എന്ന ഫോഴ്സ് ട്രാവലർ, ആ പെൺകുട്ടിക്ക് ഉള്ള കെണിയായി പൾസർ സുനി വീട്ടിൽ സൂക്ഷിച്ചു.
ഗൂഢാലോചനയുടെ ഓരോ ഘട്ടവും കൃത്യമായ സമയക്രമം പാലിച്ചാണ് നടപ്പിലാക്കിയത്. വൈകിട്ട് 4:45-ഓടെ സുനി ലാൽ മീഡിയയിൽ നിന്നും യാത്ര തിരിച്ചു. അതിന് ശേഷം ഓരോരുത്തരായി ഒന്നിച്ചു. ആദ്യം ഇൻഫോപാർക്കിൽ നിന്ന് നാലാം പ്രതി വിജീഷിനെ. തുടർന്ന്, വൈകിട്ട് 5:30-ന് തമ്മനം കവലയിൽ നിന്ന് മൂന്നാം പ്രതി മണികണ്ഠനും ട്രാവലറിൽ കയറി. പാലാരിവട്ടത്ത് ഇന്ധനം നിറച്ച ശേഷം, തൃശൂരിൽ നിന്ന് വരുന്ന നടിയുടെ കാർ ലക്ഷ്യമാക്കി ഈ മൂന്നംഗ സംഘം അങ്കമാലിയിലേക്ക് പോയി. കൃത്യം 7 മണിക്ക് അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിന് മുന്നിലെത്തിയ ട്രാവലർ, നഗരവെളിച്ചത്തിൽ നിന്നും ഒഴിഞ്ഞുമാറി, നടിക്ക് വേണ്ടി കാത്തിരിപ്പായി.
നടിയെ തട്ടിയെടുക്കുന്നതിന് മാർട്ടിൻ ഒരു പ്രത്യേക കോഡ് ഉപയോഗിച്ചു. നടി കാറിൽ ഒറ്റയ്ക്കാണോ എന്ന് സുനിക്ക് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. നടി കാറിൽ കയറുമ്പോൾ, സുനിയുമായുള്ള ഫോൺ സംഭാഷണം മാർട്ടിൻ കട്ട് ചെയ്യണം. ആ കട്ട് ചെയ്യുന്ന നിശബ്ദത, ‘ഇര ഒറ്റയ്ക്കാണ്’ എന്നതിൻ്റെ സ്ഥിരീകരണമായിരുന്നു. എന്നാൽ, ആക്രമണത്തിന് കൃത്യമായ സമയം അറിയിക്കാൻ മറ്റൊരു രഹസ്യ മാർഗ്ഗം ഉപയോഗിച്ചു: നടി ഫോണിൽ സംസാരിക്കാത്ത സമയം നോക്കി, മാർട്ടിൻ കാറിൻ്റെ ബ്രേക്ക് ലൈറ്റ് മൂന്ന് തവണ മിന്നിക്കണം.
മാർട്ടിൻ നൽകിയ അപായ സിഗ്നൽ കിട്ടിയതോടെ എല്ലാം നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു. എയർപോർട്ട് ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കോട്ടായപ്പാലം കഴിഞ്ഞപ്പോൾ, മാർട്ടിൻ കൃത്യമായി സിഗ്നൽ നൽകി. പിന്നാലെ വന്ന ട്രാവലർ ഞെട്ടിക്കുന്ന ശബ്ദത്തോടെ നടിയുടെ കാറിന്റെ വലതുവശത്ത് ഇടിച്ചു കയറ്റി, ഒരു അപകടനാടകം സൃഷ്ടിച്ചു. മാർട്ടിൻ ഭയന്ന് എന്ന വ്യാജേന പുറത്തിറങ്ങി തർക്കിക്കുന്നതിനിടയിൽ, മണികണ്ഠനും വിജീഷും കാറിന്റെ ഡോർ തുറന്ന് അതിക്രമിച്ചു കയറി. ഒരു നിലവിളിക്ക് പോലും അവസരം നൽകാതെ നടിയെ സീറ്റുകൾക്കിടയിൽ ഞെരുക്കി.
യാത്രയ്ക്കിടെ കളമശ്ശേരിയിലെത്തിയപ്പോൾ വിജീഷ് പുറത്തിറങ്ങി. പകരം ആറാം പ്രതി പ്രദീപ് കാറിൽ കയറി. പാലാരിവട്ടം കഴിഞ്ഞ് വെണ്ണലയിലെ ഒരു ഗേറ്റുള്ള വീട്ടുമുറ്റത്ത് കാർ നിന്നു. ഇവിടെ വെച്ചാണ് കേസിന്റെ മുഖ്യസൂത്രധാരൻ എന്ന് പിന്നീട് ആരോപിക്കപ്പെട്ട സിനിമാ താരം ദിലീപിന്റെ അടുത്ത ആളാണെന്ന് പറയുന്ന സുനി കാറിനുള്ളിലേക്ക് കയറിയത്. ട്രാവലറിന് സ്റ്റാർട്ടിങ് പ്രശ്‌നം വന്നതിനെത്തുടർന്ന് സുനി തന്നെ ഡ്രൈവിങ് ഏറ്റെടുത്തു. തുടർന്ന് സീപോർട്ട്-എയർപോർട്ട് റോഡിലെക്ക് പോയി
കാർ വിജനതയിലേക്ക് പാഞ്ഞതോടെ, മുൻസീറ്റിലിരുന്ന സുനി മുഖം മറച്ചിരുന്ന തൂവാല മാറ്റി. “ഗോവയിൽ വച്ച് വണ്ടിയോടിച്ച ആളെ ഓർമ്മയില്ലേ?” എന്ന് ചോദിച്ചത് ഇരയെ കൂടുതൽ ഭയപ്പെടുത്തി. ഇത് ഒരു ‘കൊട്ടേഷനാണ്’ എന്നും, തനിക്കിത് നൽകിയത് ഒരു സ്ത്രീയാണെന്നും, അവർക്ക് വേണ്ടത് നടിയുടെ ദൃശ്യങ്ങളാണെന്നും ഇയാൾ അറിയിച്ചു. പിന്നീട് കേസിൽ നിർണ്ണായകമായ മൊഴി നൽകിയ പ്രകാരം, ഈ ‘കൊട്ടേഷൻ’ നൽകിയത് നടിയോട് വ്യക്തിവിദ്വേഷമുള്ള ഒരു പ്രമുഖ വ്യക്തിക്ക് വേണ്ടിയാണ് എന്നാണ് സൂചനകൾ. രാത്രി 10:30 മുതൽ 10:55 വരെ നീണ്ട ആ 25 മിനിറ്റുകൾ. ഓടുന്ന കാറിനുള്ളിൽ അവൾ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. ഈ ഭീകരദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, പുറത്തുപറഞ്ഞാൽ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
രക്ഷയില്ലാതെ, മരണതുല്യമായ ആ രാത്രിക്ക് ശേഷം, പ്രതികൾ കാർ ലാൽ മീഡിയയുടെ വീടിന് സമീപം മാർട്ടിനെ ഏൽപ്പിച്ച് ഇരുളിലേക്ക് മറഞ്ഞു. കാറിൽ നിന്ന് ഇറങ്ങി, ഭയന്നു വിറച്ച്, നിലവിളിച്ചുകൊണ്ട് വെളിച്ചത്തിലേക്ക് ഓടുന്ന നടിയുടെ ദൃശ്യത്തോടെ ആ രാത്രിയിലെ അധ്യായം അവസാനിച്ചു. നഗരത്തിന് താങ്ങാനാവാത്ത ഒരു ഞെട്ടലായിരുന്നു ആ സംഭവം. ഈ കേസ് പിന്നീട് മലയാള സിനിമ മേഖലയെ തന്നെ പിടിച്ചുലയ്ക്കുകയും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് പ്രമുഖ നടൻ ദിലീപ് അറസ്റ്റിലാവുന്നതിലേക്കും വഴി തെളിക്കുകയും ചെയ്തു.
എന്നാൽ ഇന്ന് ദിലീപ് കുട്ടാ വിമുക്തനായിരിക്കുകയാണ്. ശരിക്കും ദിലീപ് കുറ്റം ചെയ്തിട്ടില്ല ? അതോ ആ പെൺകുട്ടിക്ക് കിട്ടേണ്ട നീതി നഷ്ടമായേതോ? എന്താണ് നടന്നത് ആരാണ് ഇതിന് പിന്നിൽ എന്ന തെളിയാത്ത അവസാനിക്കുമോ ഈ കേസ് ? നീതിയോടുള്ള ജനങളുടെ വിശ്വാസം നഷ്ടപ്പെടുന്നതാണ് ഇപ്പൊ സംഭവിക്കുന്നത്
















