ബംഗാളിൽ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനുശേഷം കരട് വോട്ടർ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 58 ലക്ഷത്തിലധികം പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കരട് പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ ജനുവരി ഏഴ് വരെ നൽകാനാകും. ഏഴു കോടിയിലധികം വോട്ടർമാരാണ് നിലവിൽ ബംഗാളിൽ ഉള്ളത്. 90,000-ത്തിലധികം ബിഎല്‍ഒമാരാണ് ബംഗാളിൽ എസ്ഐആര്‍ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ബിഎല്‍ഒമാരുടെ ആത്മഹത്യയടക്കം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനസർക്കാർ അടക്കം വലിയ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് നടത്തിയിരുന്നു.
അതേസമയം കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും.
















