നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റിൽ തോൽക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് കെ. മുരളീധരൻ. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഒന്നോ രണ്ടോ ഡയലോഗുകള്‍ കേട്ടാല്‍ മതിയെന്നായിരുന്നു മുരളീധരന്റെ മറുപടി. ഗോവിന്ദന്‍ മാഷ് ഇടയ്ക്കിടയ്ക്ക് തമാശ പറയുന്നതാണ്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് മൂന്ന് ഡയലോഗുകള്‍ കേട്ടാല്‍ നല്ല സുഖമാണ്. മനസ് തുറന്ന് ചിരിക്കാം. നൂറ് സീറ്റില്‍ യുഡിഎഫ് അല്ല എല്‍ഡിഎഫ് പൊട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സീറ്റ് ചര്‍ച്ച ഇതുവരെ നടന്നിട്ടില്ലെന്നും ഈ മാസം 15ഓടെ ഏകദേശരൂപമാകുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു. പാര്‍ട്ടി തീരുമാനിച്ച സമരപരിപാടികള്‍ സജീവമായി നടക്കും. എസ്ഐആര്‍ വിഷയവും കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവ ചര്‍ച്ചയായി. നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. സീനിയര്‍ നേതാക്കള്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ചുമതല നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ രണ്ട് എതിരാളികളുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും. അവര്‍ തമ്മില്‍ തന്നെ അന്തര്‍ധാരകളുണ്ട്. ഇതിനെതിരെ ശക്തമായി നീങ്ങണമെന്നാണ് ഇന്നലെയും മിനിഞ്ഞാന്നുമായി നടന്ന ക്യാമ്പില്‍ എടുത്തിട്ടുള്ള തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
















