തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞു സത്യപ്രതിജ്ഞയം കഴിഞ്ഞു പുതിയ കൗണ്‍സില്‍ പ്രവര്‍ത്തനവും തുടങ്ങി എന്നിട്ടും തലസ്ഥാനത്ത് വിനതാ ഡിജിപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ തന്നെയാണ് വാര്‍ത്താ താരമായി നില്‍ക്കുന്നത്. ശാസ്തമംഗലം മാത്രമല്ല, പത്തു കൗണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വവുമായി തചെരഞ്ഞെടുപ്പിനെ നേരിട്ട്, ഒടുവില്‍ മേയറാക്കാമെന്ന വാഗ്ദാനത്തില്‍ വീണ് അരയും തലയും മുറുക്കി നഗരസഭ പിടിച്ചു. ശേഷം ഉണ്ടായത്, രാഷ്ട്രീയ തിരിമറിയാണോ അതോ അനുഭവ പരിചയത്തിന്റെ കുറവാണോ എന്നൊന്നും പിടികിട്ടാത്ത അവസ്ഥയിലായി. ബി.ജെ.പിക്ക് അധികാരവും കിട്ടി, മേയറാകാനും പറ്റിയില്ല, മത്സരിച്ചു ജയിക്കുകയും ചെയ്തു. ഇനി എന്തു ചെയ്യാന്‍. കൗണ്‍സിലറായി ഇരിക്കുക തന്നെ.
പക്ഷെ, ഈ മാപ്രകള്‍ വിടുന്നുണ്ടോ. പച്ച മുറിവില്‍ കുത്തി വേദനിപ്പിക്കും പോലെ ഇടയ്ക്കിടയ്ക്ക് വന്ന് പ്രതികരണങ്ങള്‍ ചോദിക്കും. വെറുപ്പിക്കേണ്ടെന്നു കരുതി എന്തെങ്കിലും ഉള്ളില്‍ക്കിടന്ന് മഥിക്കുന്ന കാര്യം പറയും. പറയുമ്പോള്‍ സത്യസന്ധമായി മാത്രം പറഞ്ഞു ശീലിച്ചതു കൊണ്ട് എല്ലാം പറയും. അതുമായി മാപ്രകളെല്ലാം അവരവര്‍ക്കു തോന്നുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കും. പിന്നെയും പുലിവാല് പിടിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും കൗണ്‍സിലറായി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ഇത് ബി.ജെ.പി നേതൃത്വത്തിന് നേരെയുള്ള ഒരു ചെറിയ വെടിയായിരുന്നു. കാരണം, മേയറാക്കാമെന്നു പറഞ്ഞവര്‍, ചതിച്ചതിനു ബദലായി എം.എല്‍.എ ആക്കാമെന്നു വ്യാമോഹിപ്പിച്ചിരുന്നു. ഇതിനുള്ള മരുവെടിയായിട്ടാണ് ശ്രീലേഖ പ്രതികരിച്ചത്.
ഇതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. മുന്‍ ഡി.ജി.പി കൂടിയായ ശ്രീലേഖയെ പിണക്കുന്ന ഘട്ടമെത്തിയാല്‍ ആകെ പൊല്ലാപ്പാകുമെന്ന്. തന്നെ വെറുമൊരു കൗണ്‍സിലറായി ഇരുത്താനുള്ള ബി.ജെ.പിയുടെ ഗൂഢ നീക്കമാണോ ഇതെന്നും ഇടയ്ക്ക് ശ്രീലേഖ ചിന്തിക്കാതിരുന്നില്ല. കാരണം, മത്സരിക്കാനില്ലെന്നു പറഞ്ഞ തന്നോട് മത്സരിക്കൂ മേയറാക്കാം എന്നു വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് ശ്രീലേഖ അവസാനം പൊട്ടിച്ച വെടി. ഈ വെടി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നെഞ്ചത്തു തന്നെ കൊണ്ടെന്നാണറിയുന്നത്. മേയര്‍ വി.വി. രാജേഷിനും ഇതിനെ കുറിച്ച് മറുപടിയില്ല. ബി.ജെ.പി നേതാക്കളും പ്രതികരിച്ചു കണ്ടില്ല. എന്നാല്‍, എന്തോ പുകയുന്നുണ്ടെന്ന് ശ്രീലേഖയുടെ മറുകണ്ടം ചാടലില്‍ വ്യക്തമായി.
അതുകൊണ്ടാണ് ശ്രീലേഖയ്ക്കു തന്നെ പറഞ്ഞത് തിരുത്തേണ്ടി വന്നത്. പക്ഷെ, തിരുത്തിയത്, മാധ്യമങ്ങളുടെ നേര്‍ക്ക് പഴി പറഞ്ഞു കൊണ്ടാണെന്നു മാത്രം. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് ശ്രീലേഖ പറയുന്നത്. മേയറാകാന്‍ കഴിയാത്ത മനോവിഷമം, വി.കെ. പ്രശാന്ത് എം.എല്‍.എയുടെ നേര്‍ക്കും, ഓഫീസില്‍ നെയിം ബോര്‍ഡ് വെച്ചതിലുമൊക്കെ തീര്‍ക്കുകയാണെന്നാണ് പ്രതിപക്ഷവും, എം.എല്‍.എയും, ഇടതുപക്ഷവുമെല്ലാം പറയുന്നത്. നഗരസഭയുടെ ഓഫീസ്. കൗണ്‍സിലര്‍ക്ക് അനുവദിച്ച സ്ഥലം, അവിടെയാണ് താന്‍ പോയതെന്ന് പറഞ്ഞിട്ട് ആരും കേള്‍ക്കുന്നില്ല എന്ന പരാതി ശ്രീലേഖയ്ക്കുമുണ്ട്. എന്നിട്ടും വാര്‍ത്താ താരമായി എന്നും ശ്രീലേഖ മുമ്പിലുണ്ട്.
ശ്രീലേഖ ഇപ്പോള്‍ എന്തു പറഞ്ഞാലും അത് വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും വിരുന്നാണ്. മാധ്യമങ്ങള്‍ അത് നോക്കി നടക്കുകയാണിപ്പോള്‍. ശ്രീലേഖയുടെ സോഷ്യല്‍ മീഡിയാ പേജില്‍ പുതിയൊരു വീഡിയോ വന്നിട്ടുണ്ട്. അത് മാധ്യമ പ്രവര്‍ത്തകര്‍ക്കിട്ടുള്ള ഒരു പണിയാണ്. മാപ്ര എന്നാണ് ശ്രീലേഖ മാധ്യമ പ്രവര്‍ത്തകരെ വിളിക്കുന്നത്. മാപ്രകളുടെ കുത്തി തിരുപ്പാണ് വിഷയം. അതിന് ശ്രീലേഖ ഒരു ഉദാഹരണ കഥ പറഞ്ഞാണ് വീഡിയോ ചെയ്തിരിക്കുന്നത്. പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് അച്ഛന്‍ നല്‍കുന്ന വാഗ്ദാനം അടിസ്ഥാനപ്പെടുത്തിയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥ സൊല്ലട്ടുമ എന്ന തലക്കെട്ടോടെയാണ് ആ മാപ്ര കഥ പറഞ്ഞിരിക്കുന്നത്
ആ വീഡിയോ ഇങ്ങനെ
CONTENT HIGH LIGHTS; DGP Councilor R. Sreelekha’s example story: What do some Mapras do in Kuthi Thirup?; Office, name board and the sadness of not becoming mayor; VIDEO
















