പട്ടാമ്പിക്കടുത്തുള്ള ആമയൂരിലെ ആ അടച്ചുപൂട്ടിയ വീട് ഇന്നും ഒരു പേടിസ്വപ്നം പോലെ അവശേഷിക്കുന്നുണ്ട്. പേടിച്ചു വിറങ്ങലസിച്ചു പോയ ഒരു പകലില്‍ കണ്ട ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ശേഷിപ്പുകള്‍ മനസ്സില്‍ കോറിയിട്ട് ഇന്നും അവിടുത്തെ നാട്ടുകാരും ജീവിക്കുന്നു. പ്രണയത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍, തെളിവു നശിപ്പിക്കാന്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍, കൊന്നിട്ടും സ്വന്തം മകളുടെ ജഡത്തില്‍ കാമം തീര്‍ത്ത അച്ഛന്‍. വിശ്വസിക്കാന്‍ കഴിയാത്ത നരഹത്യകള്‍ക്കു പിന്നില്‍ അയാളായിരുന്നു. ആ റബ്ബര്‍വെട്ടുകാരനായ അച്ഛന്‍. കാമുകിയുമായുള്ള സൈ്വര്യ ജീവിതത്തിന് വിഘാതം നില്‍ക്കുനമെന്നു കണ്ട ഭാര്യയെയും നാലു മക്കളെയും നിര്‍ദാക്ഷണ്യം കൊന്നുതള്ളിയ കൊടും ക്രൂരനായ റഷീദ് എന്ന റെജി. ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നിട്ട്, മക്കള്‍ അറിയാതിരിക്കാന്‍ ആ ജഡത്തിനൊപ്പം മൂന്നു ദിവസം കഴിയുകയും ചെയ്തു.
അതിനു ശേഷമാണ് മൃതദേഹം സെപ്റ്റി ടാങ്കില്‍ തള്ളുന്നത്. കാമുകിയുമൊത്തുള്ള ജീവിതത്തിന് തടസ്സമാകാതിരിക്കാന്‍ മക്കളെയും അയാള്‍ ഒരു രാത്രിയില്‍ അവരുടെ ഇഷ്ടഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊടുത്തു കൊന്നു. എന്നിട്ടാണ് മകളെ ലൈംഗികമായി ഭോഗിച്ചത്. എല്ലാമറിഞ്ഞ നാട്ടുകാരും പോലീസും ഞെട്ടിവിറച്ചതില്‍ അത്ഭുതപ്പെടാനില്ല. അത്രയ്ക്കും ക്രൂരതയാണ് റെജി എന്ന കൊലപാതകി ചെയ്തു കൂട്ടിയത്. 2008 ജൂലൈ 23 നാണ് ആ കൊടും ക്രൂരകൃത്യത്തെ കുറിച്ച് ലോകം അറിയുന്നത്. രാവിലെ ഏകദേശം ഏഴര മണി പുലര്‍ച്ചെ സിദ്ദിഖ് തന്റെ വീടിനു മുമ്പില്‍ ഇരിക്കുമ്പോള്‍ റബ്ബര്‍ തോട്ടത്തിലൂടെ അദ്ദേഹത്തിന്റെ ഭാര്യ അങ്ങോട്ട് വന്നു. അവരുടെ മുഖത്ത് അസ്വാഭാവികത തോന്നിയ സിദ്ദിഖ് കാര്യം അന്വേഷിച്ചു.
‘ആ റെജിയുടെ വീട് ഇന്നും അടഞ്ഞു തന്നെ കിടക്കുകയാണല്ലോ, അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. ഞാന്‍ വിളിച്ചിട്ടൊന്നും ആരും തുറക്കുന്നില്ല’ ഭാര്യ ആശങ്കയോടെ പറഞ്ഞു. ആമയൂരിലെ തന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് റബ്ബര്‍ വെട്ടുകാരനായ റഷീദ് എന്നറിയപ്പെടുന്ന റെജികുമാറും ഭാര്യ ലിസിയും മക്കളും താമസിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആ വീടിന് ചുറ്റും ആളനക്കമൊന്നുമില്ലായിരുന്നു. റെജി, റബ്ബര്‍ വെട്ടാന്‍ പോയതാകുമെന്നും ഭാര്യയും മക്കളും വീട്ടിലുണ്ടാകുമെന്നുമാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍, കുറച്ചു ദിവസമായി അവിടെങ്ങും ആരെയും കാണാതെ വന്നതോടെയാണ് സംശയം കൂടിയത്. സിദ്ദിഖും ഭാര്യയും ആ വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലാണ്.
പിന്‍വശത്തെ വാതിലും അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയാണ്. സംശയം ബലപ്പെട്ടതോടെ സിദ്ദിഖ് ഏണി വെച്ച് ഓടിളക്കി അകത്തിറങ്ങി. വീടിനുള്ളില്‍ കൂരിരുട്ട്. ഓരോ മുറികളും അദ്ദേഹം പരിശോധിച്ചു. കിടപ്പുമുറിയും അടുക്കളയും ശൂന്യം. പക്ഷേ, അവിടെയെല്ലാം വല്ലാത്തൊരു ഗന്ധം തളംകെട്ടി നില്‍ക്കുന്നതു പോലെ. ആരും അവിടെയില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം മുന്‍വശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങി. അപ്പോഴേക്കും അയല്‍ക്കാരും സിദ്ദിഖിന്റെ സഹോദരനും അവിടെ എത്തിയിരുന്നു. വിവരമറിഞ്ഞ് പട്ടാമ്പി പോലീസും സബ് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തി. കാണാതായവരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീടിന്റെ പരിസരത്തു നിന്നും അസഹനീയമായ ഒരു ദുര്‍ഗന്ധം ഉയരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ പുറകുവശത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തുനിന്നായിരുന്നു അത്. ഈച്ചകള്‍ അവിടെ വല്ലാതെ കൂടുന്നു. പഴകിയ മാസംസത്തിന്റെ രൂക്ഷ ഗന്ധം വമിക്കുന്നു. സംശയം തോന്നിയ പോലീസ് സെപ്റ്റി ടാങ്കിന്റെ മൂടി മാറ്റിയതും അവിടെ കണ്ടത് അഴുകി തുടങ്ങിയ ഒരു സ്ത്രീയുടെ മൃതദേഹം!. അത് ലിസിയുടേതാണെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല. അസഹനീയമായ ദുര്‍ഗന്ധം വമിക്കുമ്പോഴും പോലീസും നാട്ടുകാരും വീട്ടുടമസ്ഥന്‍ സിദ്ദീഖും ഭാര്യയുമെല്ലാം ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീടിനുള്ളില്‍ നടന്നതെല്ലാം എന്തായിരിക്കും എന്നതായിരുന്നു അവരുടെ മനസ്സുകളില്‍. ലിസ്സിയുടെ ഭര്‍ത്താവ് റെജിയെയും നാലു മക്കളുടെയും വിവരങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. പോലീസ് വീടിനു ചുറ്റും അരിച്ചുപെറുക്കി. വീടിനുള്ളില്‍ അടച്ചിട്ടിരുന്ന മുറിയില്‍ രണ്ടു മക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തി. എന്നാല്‍, മര്‌റു രണ്ടു കുട്ടികളെ കാണാനില്ല.
ഒടുവില്‍ റബ്ബര്‍ തോട്ടത്തിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നും രണ്ടു പ്ലാസ്റ്റിക് ചാക്കുകള്‍ കണ്ടെത്തി. അതിനുള്ളില്‍ കെട്ടിപ്പൊതിഞ്ഞ നിലയില്‍ രണ്ട് ചെറിയ കെട്ടുകള്‍ കൂടി കണ്ടെടുത്തു. തുറന്നു നോക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും ഞെട്ടി. പത്തു വയസ്സുകാരന്‍ അമലിന്റെയും മൂന്നു വയസ്സുകാരി അമന്യയുടെയും മൃതദേഹങ്ങള്‍. നാട്ടുകാരെല്ലാം കണ്ണീരോടെയാണ് ആ കാഴ്ച കണ്ടത്്. ഇനി കണ്ടെത്താനുള്ളത് റെജിയെ മാത്രമാണ്. അയാളെ അന്വേ,ിക്കാന്‍ തുടങ്ങിയ പോലീസിന് അറിയാന്‍ കഴിഞ്ഞത്, ഭാര്യയുടെയും മക്കളുടെയും കൊലപാതകിയുടെ ക്രൂരകൃത്യത്തിലേക്കുള്ള വഴികളായിരുന്നു. എന്നാല്‍, സ്വന്തം ഭാര്യയെയും മക്കളെും ഇങ്ങനെ കൊ1ല്ലാന്‍ റെജിക്കു കഴിയുമോ എന്നായിരുന്നു നാട്ടുകാര്‍ ചിന്തിച്ചത്.
ബി.എസ്.സി കെമിസ്ട്രിയും പി.ജി.ഡി.സി.എയും പാസായ, ഒരുകാലത്ത് വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തിരുന്ന റെജികുമാര്‍ എങ്ങനെ ഇത്രയും വലിയൊരു ക്രൂരത ചെയ്തു?. അന്വേഷണം കോട്ടയത്തേക്ക് നീണ്ടു. വക്കീല്‍ ഗുമസ്തനായിരുന്ന കാലത്ത് പരിചയപ്പെട്ട ഉഷ എന്ന സ്ത്രീയുമായുള്ള റെജിയുടെ അടുപ്പമാണ് എല്ലാറ്റിനും തുടക്കം. ഈ ബന്ധം ലിസ്സി അറിഞ്ഞതോടെ റെജിയുടെ കള്ളത്തരം പൊളിയാന്‍ തുടങ്ങി. കോട്ടയം രാമപുരത്തു നിന്ന് ആമയൂരിലേക്ക് താമസം മാറ്റിയതു പോലം റെജിയുടെ ഈ ബന്ധം തുടരാതിരിക്കാന്‍ വേണ്ടിയായിരുന്നു. ജൂലൈ എട്ടാം തീയതി ഉഷയുടെ ഫോണ്‍ കോളിനെ ചൊല്ലി ലിസിയും റെജിയും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ റെജി ലിസിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു.
ലിസിയുടെ മൃതദേഹം ആ വീട്ടില്‍ തന്നെ വെച്ചുകൊണ്ട് റെജി മക്കള്‍ക്കൊപ്പം മൂന്നു ദിവസം താമസിച്ചു!. അമ്മ എവിടെയെന്ന മക്കളുടെ ചോദ്യത്തിന്, ‘അമ്മ അമ്മാവന്റെ വീട്ടില്‍ പോയി’ എന്ന് കള്ളം പറഞ്ഞു. ജൂലൈ 12ന് രാത്രി, ലിസിയുടെ മൃതദേഹം അയാള്‍ സെപ്റ്റിക് ടാങ്കില്‍ തള്ളി. ഉഷയുമായി ജീവിക്കാന്‍ കുട്ടികള്‍ ഒരു തടസ്സമാകുമെന്ന് റെജിക്ക് തോന്നി. അന്ന് രാത്രി അയാള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മുട്ടക്കറിയില്‍ വിഷം കലര്‍ത്തി നല്‍കി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച ആ പിഞ്ചുകുഞ്ഞുങ്ങള്‍ മയങ്ങി വീണപ്പോള്‍, സ്വന്തം ചോരയാണെന്ന പരിഗണന പോലുമില്ലാതെ അയാള്‍ അവരെയും കഴുത്തുഞെരിച്ചു കൊന്നു.
മരിച്ചു കിടന്ന സ്വന്തം മകളെ, ആ പിഞ്ചുശരീരത്തെ അയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന സത്യം പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ തെളിഞ്ഞു. പിശാചിന്റെ രൂപമെടുത്ത മനുഷ്യനെന്നല്ലാതെ റെജിയെ മറ്റെന്തു വിളിക്കാന്‍. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പ്രവൃത്തി ചെയ്യാന്‍ എങ്ഹനെ തോന്നി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി രാമചന്ദ്രന്‍ പോലും സ്തംഭിച്ചുപോയെന്നാണ് അദ്ദേഹം തന്നെ സഹപ്രവര്‍ത്തകരോട് പങ്കുവെച്ചത്. കൃത്യം നടത്തി ദിവസങ്ങളോളം ഒന്നും സംഭവിക്കാത്തതു പോലെ റെജി ആമയൂരില്‍ ഉണ്ടായിരുന്നു. പിന്നീട് ഉഷയെയും കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജൂലൈ 23ന് കോട്ടയം ഗാന്ധിനഗര്‍ ബസ് സ്റ്റാന്റില്‍ വെച്ച് പോലീസ് അയാളെ പിടികൂടി.
വിചാരണയ്‌ക്കൊടുവില്‍ പാലക്കാട് സെഷന്‍സ് കോടതി റെജികുമാറിന് വധശിക്ഷ വിധിച്ചു. ‘അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന് വിശേഷിപ്പിക്കാവുന്ന ക്രൂരത. എന്നാല്‍ പിന്നീട് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. മരണം വരെ ജയിലില്‍ കിടക്കണമെന്ന കര്‍ശന വ്യവസ്ഥയോടെ. പ്രണയത്തിനും കാമത്തിനും വേണ്ടി സ്വന്തം കുടുംബത്തെ കുരുതികൊടുത്ത റെജികുമാര്‍ എന്ന മനുഷ്യന്‍, മനുഷ്യത്വത്തിന്റെ എല്ലാ നിര്‍വചനങ്ങളെയും റദ്ദാക്കിക്കൊണ്ട് ജയിലഴിക്കുള്ളില്‍ കഴിയുന്നു. അപ്പോഴും ആണയൂരിലെ സാധാരണക്കാരുടെ ചിന്ത ഇതാണ്. സ്വന്തം ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെും ജീവിക്കാന്‍ അനുവദിക്കാതെ കൊന്നുകളഞ്ഞ റെജിയെ എന്തുകൊണ്ടാണ് നീതി പീഠം കൊല്ലാതെ വിട്ടതെന്ന്.
CONTENT HIGH LIGHTS; He had sex with his daughter’s body after poisoning her: He killed his wife for his girlfriend and threw her in a septic tank; Why did they hesitate to hang Rasheed, who was possessed by the devil?
















