സ്നേഹനിധിയായ ഭർത്താവ്, കരുതലള്ള അച്ഛൻ, ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ—ഡൽഹിയിലെ ഓം വിഹാർ കോളനിയിലെ ആഡംബര ഫ്ലാറ്റിൽ താമസിച്ചിരുന്ന കരൺ ദേവിനെക്കുറിച്ച് അയൽക്കാർക്കും വീട്ടുകാർക്കും പറയാൻ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ആ സന്തോഷകരമായ കുടുംബജീവിതത്തിന് പിന്നിൽ കൊടുംചതിയുടെയും അവിഹിത ബന്ധത്തിന്റെയും കറുത്ത നിഴലുകൾ പതുങ്ങിയിരിപ്പുണ്ടായിരുന്നുവെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.
2025 ജൂലൈ 12-ലെ ആ ശനിയാഴ്ച രാത്രി, ഉറക്കത്തിലേക്കും പിന്നീട് നിത്യനിദ്രയിലേക്കും കരൺ വഴുതിവീണപ്പോൾ, അത് ഒരു അപകടമല്ല മറിച്ച് താൻ ജീവന് തുല്യം സ്നേഹിച്ചവർ നെയ്തെടുത്ത മരണക്കെണിയാണെന്ന് ആ പാവം അറിഞ്ഞിരുന്നില്ല.
ഡൽഹിയിലെ ഓം വിഹാർ കോളനിയിലെ ആഡംബര ഫ്ലാറ്റിൽ ആയിരുന്നു കരൺ ദേവും ഭാര്യ സുസ്മിതയും ആറു വയസ്സുകാരനായ മകനും താമസിച്ചിരുന്നത്. ഒരു വലിയ കമ്പനിയിൽ പ്രോഡക്റ്റ് അനലൈസറായി ജോലി ചെയ്തിരുന്ന കരൺ സാമ്പത്തികമായി ഏറെ മുന്നിലായിരുന്നു. തന്റെ അമ്മ നീരു ദേവിനോടും അനിയൻ ഗുണാലിനോടുമുള്ള സ്നേഹം കാരണം അവർ താമസിക്കുന്നതിന് അടുത്തായിത്തന്നെയായിരുന്നു കരൺ തന്റെ ഫ്ലാറ്റ് വാങ്ങിയത്. എന്നാൽ 2025 ജൂലൈ 12 എന്ന ശനിയാഴ്ച രാത്രി ആ വീടിന്റെ സന്തോഷങ്ങൾ എന്നെന്നേക്കുമായി അവസാനിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
പിറ്റേന്ന് ഞായറാഴ്ച രാവിലെ ഒൻപത് മണി കഴിഞ്ഞിട്ടും ഭർത്താവ് എഴുന്നേൽക്കാത്തതിനെത്തുടർന്നാണ് സുസ്മിത മുറിയിലെത്തുന്നത്. സാദാരണ അവധി ദേവസങ്ങളിൽ 8 മണിവരെ URAGUNNATHANEKKILUM ഇത്ര താമസിക്കാത്തതിനാലാണ് സുസ്മിത റൂമിൽ ചെന്ന് നോക്കുന്നത്. നോക്കിയപ്പോൾ കണ്ടത് ചലനമറ്റ കരണിനെയാണ്. ശരീരം ഐസ് പോലെ തണുത്തിരിക്കുന്നു, ശ്വാസമില്ല.
നിലവിളിച്ചുകൊണ്ട് സുസ്മിത കരണന്റെ അമ്മയെയും അനിയൻ ഗുണാലിനെയും വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചേക്കിലും മണിക്കൂറുകൾക്ക് മുമ്പേ കരൺ മരിച്ചിരുന്നു. ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റതാകാം മരണകാരണമെന്ന് വിതുമ്പലോടെ സുസ്മിത ആവർത്തിച്ചു പറഞ്ഞു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ കരണന്റെ ശരീരത്തിൽ കണ്ട അസ്വാഭാവികമായ പൊള്ളലേറ്റ പാടുകൾ ഒരു സാധാരണ ഷോക്കേറ്റതാണെന്ന വാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.
പോസ്റ്റ് മോർട്ടം ചെയ്യണമെന്ന ഡോക്ടറുടെ ആവശ്യം സുസ്മിത നിരസിച്ചു. തന്റെ പ്രിയപ്പെട്ടവന്റെ ശരീരം കീറിമുറിക്കാൻ അനുവദിക്കില്ലെന്ന് കരഞ്ഞുപറഞ്ഞ സുസ്മിതയുടെയും അമ്മാവൻ ഹരീഷ് ദേവിന്റെയും എതിർപ്പുകളെ മറികടന്ന്, അനിയൻ ഗുണാൽ നടത്തിയ ഉറച്ച തീരുമാനമാണ് സത്യത്തിലേക്കുള്ള വഴിതുറന്നത്.
സംസ്കാര ചടങ്ങുകൾക്കിടയിൽ അവിചാരിതമായി കരണിന്റെ അമ്മാവന്റെ മകൻ രാഹുലിന്റെ ഫോൺ ഗുണാലിന്റെ കൈകളിലെത്തുന്നു. ലോക്ക് ചെയ്യാതിരുന്ന ആ ഫോണിലെ ഇൻസ്റ്റാഗ്രാം സന്ദേശങ്ങളും കോൾ റെക്കോർഡുകളും തുറന്ന ഗുണാൽ കണ്ടത് വിശ്വസിക്കാനാവാത്ത കാഴ്ചകളായിരുന്നു.
സുസ്മിതയും രാഹുലും തമ്മിലുള്ള പ്രണയബന്ധത്തിന്റെ തെളിവുകൾ മാത്രമല്ല, കരണിനെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് ആഴ്ചകളോളം നീണ്ട ആസൂത്രണവും ആ ചാറ്റുകളിൽ തെളിഞ്ഞുനിന്നു. ‘വൈഫി’ എന്ന് രാഹുൽ സേവ് ചെയ്തിരുന്ന സുസ്മിതയുടെ നമ്പറിലേക്ക് അയച്ച സന്ദേശങ്ങളിൽ ലക്നൗവിലുള്ള സുസ്മിതയുടെ അമ്മയും ഈ ക്രൂരമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായി.
കരണിന്റെ മദ്യപാനം കാരണമായിരുന്നു രാഹുലും സുസ്മിതയും അടുക്കാനും പ്രായത്തിലാകാനും കാരണം. ഇവർക്ക് പരസ്പരം ഒന്നിക്കാനായിരുന്നു കരണിനെ കൊല്ലാനായി തീരുമാനിച്ചത്.
കൊലപാതകം നടന്ന രാത്രിയിലെ ദൃശ്യങ്ങൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയിട്ടും കരൺ മരിക്കാത്തതുകൊണ്ട് സുസ്മിത രാഹുലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇലക്ട്രിക് വയറുകൾ കരണന്റെ ശരീരത്തിൽ ഘടിപ്പിച്ച് നേരിട്ട് ഷോക്ക് നൽകി മരണം ഉറപ്പാക്കുകയായിരുന്നു.
ഫോൺ ചാർജ് ചെയ്യുന്നതിനിടെയുള്ള അപകടമായി ഇതിനെ ചിത്രീകരിക്കാനായിരുന്നു അവരുടെ നീക്കം. ആദ്യം പോലീസ് അനാസ്ഥ കാട്ടിയെങ്കിലും, ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ പ്രതികൾക്ക് രക്ഷപ്പെടാനായില്ല. സ്നേഹിച്ചവരും വിശ്വസിച്ചവരും ചേർന്ന് ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ച ഈ സംഭവം ആധുനിക ബന്ധങ്ങളിലെ ചതിയുടെ ആഴം വെളിപ്പെടുത്തുന്ന ഒന്നായി മാറി.
















