ട്വന്റി – 20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ടീം ഇന്ത്യ. 61 റൺസിനാണ് ഇന്ത്യൻ ജയം.176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. ഇതോടെ ഇന്ത്യ സൂപ്പർ 8 ൽ ഇടം നേടി. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടോവർ അവസാനിച്ചപ്പോൾ അവർക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 78 റൺസ് എടുക്കുന്നതിനിടെ പാകിസ്താന് ആറാം വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമയെ പുറത്താക്കി പാകിസ്താൻ മികച്ചൊരു തുടക്കം നേടിയെങ്കിലും ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്.
ഇന്ത്യയ്ക്കായി ഹർദിക് പാണ്ട്യ , ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റുകൾ എടുത്തു. സൂര്യ കുമാർ യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഹർദിക് പാണ്ട്യ ഗോൾഡൻ ഡക്കായി മടങ്ങി. അവസാന ഓവറുകളിൽ റിങ്കു സിങ്, ശിവം ദുബെ എന്നിവർ കൂടി തിളങ്ങിയതോടെ ഇന്ത്യ 175 റൺസ് എന്ന ടോട്ടലിലെത്തി. പാകിസ്താനായി സൈം അയൂബ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഉസ്മാൻ താരിഖ്, സൽമാൻ ആഗ, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റും നേടി.
Story Highlights : T20 World Cup 2026: India crush Pakistan by 61 runs, secure Super 8 spot
















