കെഎസ്‌യു പ്രവർത്തകരുടെ കൈയേറ്റത്തെത്തുടർന്ന് പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പരിശോധനകൾ നടത്തും.
കഴുത്തിലെ ക്ഷതം കണക്കിലെടുത്ത് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം എംആർഐ സ്കാനിംഗ് ഉൾപ്പെടെയുള്ള ചികിത്സകൾ മന്ത്രിക്ക് നൽകും.
ഇന്നലെ വൈകിട്ട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിയെ രാത്രി യോടെയാണ് കൂടുതൽ പരിശോധനകൾക്കായി പരിയാരത്തേക്ക് മാറ്റിയത്.
അതേസമയം, ഈ സംഘർഷാഭരിതമായ സാഹചര്യത്തിനിടെ കണ്ണൂർ കോടിയേരിയിലെ പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് അർദ്ധരാത്രിയോടെ തീയിട്ടു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
















