പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. പകുതിയോളം ഹോട്ടലുകളും പൂട്ടി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും.
എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെയും സർക്കാർ നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്ത് ഗാർഗിക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിങ് നമ്പറിൽ നിന്ന് മറുപടി ലഭിക്കാറില്ല. ചെറുകിട വ്യാപാര കേന്ദ്രങ്ങളെയാണ് കൂടുതലായും പാചകവാതക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്.
ഹോട്ടലുകൾ, തട്ടുകട, ഹോസ്റ്റൽ മെസ് എന്നിവ പലതും അടച്ചുപൂട്ടുകയും മെനു വെട്ടിക്കുറക്കുകയും വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വിറകടുപ്പിലേക്ക് മാറുകയും ബയോഗ്യാസ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.
വാണിജ്യ പാചകവാതകത്തിനാണ് പ്രതിസന്ധി തുടരുന്നത്. രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഗാർഹികാവശ്യത്തിനുള്ള എൽപിജിയ്ക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചരിക്കുന്നത്.
















