ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതോടൊപ്പം തന്നെ മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
യുദ്ധത്തിന്റെ പുതിയ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ പല രാജ്യങ്ങളിലും എണ്ണവില ഉയരുകയും ഓഹരി വിപണികൾ ഇടിഞ്ഞു വീഴുകയും ചെയ്തു. ടെഹ്റാനിൽ ശക്തമായി ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു.
















