കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരൻ. ജനവികാരം മനസ്സിലാക്കികൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുകൊണ്ടാണ് അഭിപ്രായം പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആരെ മുഖ്യമന്ത്രിയാക്കി തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും ജനവികാരം കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തീരുമാനം വരട്ടെയെന്നും, നിലവിൽ ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, ഞാൻ പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തും. ഇതൊരു ജനാധിപത്യ പ്രക്രിയയാണ് ആളാതെ ഒരു മണിക്കൂർ കൊണ്ടോ അര മണിക്കൂർ കൊണ്ടോ തീരുമാനിക്കേണ്ട കാര്യമല്ല. 63 കോൺഗ്രസ് എംഎൽഎമാർ ഉണ്ട് അവരുമായി ഘടകകക്ഷികളുമായും ചർച്ച ചെയ്യണം. ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു.
















