മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം. രണ്ട് സൈനികർക്ക് വീരമൃത്യു. എൻഎസ്‌സിഎൻ-ഐഎം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. 40 അസം റൈഫിൾസിൻ്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഉക്രൂൽ ജില്ലയിലെ നുങ്‌ഷാങ് കോങ്ങിൽ ആണ് ആക്രമണം ഉണ്ടായത്. ഐഇഡി സ്ഫോടനത്തിന് പിന്നാലെ ഒളിച്ചിരുന്ന ഭീകരവാദികൾ വെടി ഉതിർത്തതായാണ് റിപ്പോർട്ട്. ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് ആക്രമണത്തെ’ അപലപിച്ചു.”വാറന്റ് ഓഫീസർ ബൽവന്ത് സിംഗ്, റൈഫിൾമാൻ സി.എം സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് ആക്രമണം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ആക്രമണത്തെ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന് പറഞ്ഞ അദ്ദേഹം, സമാധാനവും സുരക്ഷയും നിലനിർത്താനുള്ള സർക്കാരിന്റെ കൂട്ടായ നിശ്ചയദാർഢ്യത്തെ ദുർബലപ്പെടുത്താൻ അവയ്ക്ക് കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ പുതിയൊരു അസം റൈഫിൾസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് നാല് സാധാരണക്കാർക്ക് പരിക്കേറ്റ് ആഴ്ചകൾക്ക് ശേഷമാണ് ആക്രമണം നടന്നത്. 2023 മെയ് മാസത്തിൽ മെയ്‌തെയ്, കുക്കി-സോ വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതുമുതൽ, മണിപ്പൂരിലെ ദുർബലമായ പ്രദേശങ്ങളിൽ സുരക്ഷാ സേന സുരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
Story Highlights : 2 Assam Rifles soldiers killed in ambush by militants in Manipur
















