കോയമ്പത്തൂര്‍ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ച കോയമ്പത്തൂർ സിറ്റി പൊലീസ്. നടപടിക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു.കോയമ്പത്തൂര്‍ സിറ്റി പൊലീസാണ് അനുമതി നിഷേധിച്ചത്. കോയമ്പത്തൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരപരിധിയില്‍ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു തീരുമാനം.
മേട്ടുപ്പാളയം റോഡ് മുതല്‍ ആര്‍എസ് പുരം വരെയാണ് മാർച്ച് 18 ന് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസ് പറയുന്നത്.പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യവും പ്രധാനകാരണമായി കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
1998ല്‍ ബോംബ്‌സ്‌ഫോടനം ഉണ്ടായ സ്ഥലമാണിത്.റോഡ്‌ഷോയില്‍ ഒരുലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണ് നേരത്തേ ബി.ജെ.പി അറിയിച്ചിരുന്നത്.
അതേസമയം; പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടിൽ ഇന്നും പൊതുയോഗമുണ്ട്. കന്യാകുമാരിയില്‍ ബിജെപിയുടെ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. മൂന്ന് മാസത്തിനിടയിൽ മോദിയുടെ അഞ്ചാം തമിഴ്നാട് സന്ദര്‍ശനമാണിത്. പ്രളയസമയത്ത് സംസ്ഥാനത്തെ തിരിഞ്ഞുനോക്കാതിരുന്ന മോദി ഇപ്പോള്‍ വോട്ടിനായി വരികയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പരിഹസിച്ചിരുന്നു.