ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ നാളെ (വ്യാഴം) ഡല്‍ഹിയില്‍ കര്‍ഷകര്‍ ‘കിസാന്‍ മഹാപഞ്ചായത്ത്’ നടത്തുന്നത് പൊലീസിനും കനത്ത തലവേദനയായി. ഡല്‍ഹിയിലെ ഗതാഗതം സ്തംബിക്കുമെന്ന് ഉറപ്പാണ്.
ഡല്‍ഹിയിലെ രാംലീലാ മൈതാനിയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച മഹാ പഞ്ചായത്ത് നടത്തുന്നത്. പഞ്ചാബില്‍നിന്നുള്ള അരലക്ഷത്തിലേറെ കര്‍ഷകര്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് പലേടത്തും ഗതാഗതം വഴിതിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വഴിയാത്രക്കാര്‍ക്കും മാര്‍ഗനിര്‍ദേശമുണ്ട്. നാളെ രാവിലെ 6 മണി മുതല്‍ വൈകിട്ട് നാലുവരെ നഗരം സ്തംഭിക്കുമെന്ന് ഉറപ്പാണ്. പരമാവധി മെട്രോ ട്രെയിനുകളെ ആശ്രയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പഞ്ചാബില്‍നിന്നുള്ള കര്‍ഷകരുടെ കണക്കു മാത്രമേ സംഘാടകര്‍ പുറത്തുവിട്ടിട്ടുള്ളൂവെങ്കിലും യു.പി, ഹര്യാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകര്‍ പഞ്ചായത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നടപടി കൈക്കൊണ്ടതിനെതിരെയാണ് മഹാ പഞ്ചായത്ത് നടത്തുന്നത്. പൊലീസ് നടപടികളിര്‍ രണ്ടു കര്‍ഷകര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരാള്‍ മരിച്ചത് സമരത്തിനിടെ പൊലീസ് നടപടിയെത്തുടര്‍ന്ന് ഹൃദയാഘാതം മൂലവും മറ്റൊരാള്‍ മരിച്ചത് വെടിയേറ്റുമാണ്. പലേടത്തും പൊലീസ് ടിയര്‍ഗ്യാസ് പൊട്ടിക്കുകയും ചെയ്തു.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി എൻ.ഐ.എ കസ്റ്റഡിയിൽ
- ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഇലോൺ മസ്ക് : തൽക്കാലം ട്വിറ്ററിലേക്കില്ലെന്ന് ട്രംപ്
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു