തിരുവനന്തപുരം:ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേരെ അറസ്റ്റ് ചെയ്തു.വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് യുവതിയെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തത്.
പരശുവയ്ക്കൽ സ്വദേശി ശ്യാം ദേവദേവൻ (42), എ.ആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ സുധീർ (40), പാറശാല സ്വദേശി ഷാനിഫ് (37), പൗണ്ട് കോളനി സ്വദേശി ഷജില, പരശുവയ്ക്കൽ സ്വദേശി അരുൺ (37) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയും ശ്യാമും സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്യാമുമായി അകന്ന ഇവരെ ഇയാൾ പതിവായി ശല്യപ്പെടുത്തി. ഇവർ തമ്മിൽ നെടുമങ്ങാട് കോടതിയിൽ സിവിൽ കേസുണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തു വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്ത്രീയെ തട്ടിക്കൊണ്ടു പോയതെന്നാണ് ശ്യാമിന്റെ മൊഴി.
വ്യാഴം രാവിലെ 8.30ന് ശ്യാമിന്റെ സുഹൃത്ത് പൊലീസ് ഉദ്യോഗസ്ഥനായ സുധീർ യൂണിഫോമിൽ എത്തി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഷജില, ഷാനിഫ് എന്നിവരും കാറിൽ ഉണ്ടായിരുന്നു. വഴിമധ്യേ കാർ നിർത്തി ശ്യാമിന്റെ കാറിൽ കയറ്റി തിരുനെൽവേലിയിലെ ഫാം ഹൗസിൽ എത്തിച്ചു.
Read more ….
- ചൂട് കനക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
- വടകര ഡി.വൈ.എസ്.പിയുടെ വാഹനത്തിന് തീയിട്ടു; കടക്ക് നേരെയും തീവെപ്പ് ശ്രമം, ഒരാൾ കസ്റ്റഡിയിൽ
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
- 40 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ് കുഞ്ഞ്; രക്ഷാപ്രവർത്തനം തുടരുന്നു
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
ഒരുമിച്ചു ജീവിക്കണമെന്ന ശ്യാമിന്റെ ആവശ്യം നിരസിച്ചതോടെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. രാവിലെ അമ്മയെ കാണാനില്ലെന്നു പറഞ്ഞു മക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോയതാണെന്നു മനസ്സിലാക്കിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. എആർ ക്യാംപിലെ ഗ്രേഡ് എഎസ്ഐ പാറശാല പരശുവയ്ക്കൽ സ്വദേശി സുധീറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു.