Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മൂന്ന് ദിവസം സിദ്ധാർത്ഥന് സംഭവിച്ചതെന്ത്? പൊലീസിൻ്റെ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരുടെ പേരടക്കം വെളിപ്പെടുത്തുന്ന ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്ത്

ആർ. രാഹുൽ by ആർ. രാഹുൽ
Mar 9, 2024, 05:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി കെ.എസ്.സിദ്ധാർത്ഥൻ നേരിടേണ്ടിവന്നത് അതിക്രൂര മർദ്ദനമെന്ന് കണ്ടെത്തു  ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്ത്. കണ്ടെത്തൽ. മൂന്നുദിവസം ഭക്ഷണമോ വെള്ളമോ നൽകാതെയാണ് പ്രതികൾ മർദ്ദിച്ചത്. ഹോസ്റ്റലിലെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ടും ഉപദ്രവിച്ചെന്നും  റിപ്പോർട്ടിൽ പറയുന്ന. 98 വിദ്യാർത്ഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

   
ആൺകുട്ടികളുടെ ഹോസ്റ്റലിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ 21ാം നമ്പർ മുറി, നടുമുറ്റം, വാട്ടർടാങ്കിന്റെ പരിസരം, ക്യാമ്പസിലെ കുന്ന് എന്നിവിടങ്ങളിൽ വച്ചായിരുന്നു മർദ്ദനം. ബെൽറ്റ് ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിനൊപ്പം പലവട്ടം ചവിട്ടി നിലത്തിട്ടു. മുടിയിൽ പിടിച്ചു വലിച്ചു. കവിളത്തു പലതവണ അടിച്ചു. വയറിലും നെഞ്ചിലും ആഞ്ഞു ചവിട്ടിയതായും വിദ്യാർത്ഥികൾ മൊഴി നൽകി. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൊലീസിന്റെ പ്രതിപ്പട്ടികയിലില്ലാത്ത ദേവരാഗ് എന്ന വിദ്യാര്‍ത്ഥിയുടെ പേരുകൂടി ആന്റി റാഗിങ് കമ്മറ്റി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചു എന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് അടക്കം പലരും ചോദിക്കുന്നുണ്ട്. ഈ വിദ്യാർത്ഥിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിദ്ധാര്‍ത്ഥന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

   

 അടിവസ്ത്രം മാത്രം ധരിപ്പിച്ച് വിദ്യാർത്ഥിയെ കോളജ് ക്യാമ്പസില്‍ കൂടി നടത്തിപ്പിച്ചു. ക്രൂരമായ ശാരീരിക ആക്രമണവും പൊതു വിചാരണയും നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികള്‍ സംഭവത്തിന് ദൃക്സാക്ഷികളാണ്. ആള്‍ക്കൂട്ട വിചാരണയ്ക്കായി ഹോസ്റ്റലില്‍ നിന്നും ഇവരെ മുഴുവന്‍ വിളിച്ചുവരുത്തിയിരുന്നു.

   

ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപമുള്ള കുന്നിന്‍ മുകളില്‍ വെച്ചും ഹോസ്റ്റലിലെ ഒന്നാം നിലയില്‍ 21-ാം നമ്പര്‍ റൂമില്‍ വെച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്തുവെച്ചും സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായി. അപ്പോഴൊക്കെ സിദ്ധാര്‍ത്ഥന്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഈ സംഭവങ്ങള്‍ നടന്നതിന് അടുത്ത ദിവസം കഴിഞ്ഞ മാസം 18നാണ് സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അപ്പോഴും ഇതേ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്.

   

ReadAlso:

വിദ്യാര്‍ത്ഥികളെക്കൊണ്ട് RSS ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാര്‍ഹം

വേണുവിന്റെ മരണം; രോഗിയെ എങ്ങനെയാണ് തറയിൽ കിടത്തുന്നത് ? ചോദ്യവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ, വീഡിയോ കാണാം…

ബോധപൂർവം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ല; രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്: 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

പാലക്കാട് രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി

ഫെബ്രുവരി 16ന് അര്‍ദ്ധരാത്രിക്ക് ശേഷം സിദ്ധാര്‍ത്ഥന്‍ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുന്നതോ നടക്കുന്നതോ കൃഷ്ണലാലും അഖിലുമല്ലാതെ വേറെ ആരും കണ്ടിട്ടില്ല. സിദ്ധാര്‍ത്ഥന്‍ കട്ടിലില്‍ കഴുത്തുവരെ ബെഡ്ഷീറ്റ് മൂടി കിടക്കുന്നതാണ് ബാക്കി എല്ലാവരും കണ്ടത്. തനിക്ക് ടോൺസിലൈറ്റിസ് ഉണ്ടെന്ന് മരണ ദിവസം സിദ്ധാര്‍ത്ഥന്‍ പറഞ്ഞതായി അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കുറ്റകൃത്യത്തിന്‍റെ പ്രേരണയും മരണത്തിന്‍റെ യഥാർത്ഥ കാരണവും അവ്യക്തമാണ്. ഈ വിഷയം ആന്റി റാഗിംഗ് സ്ക്വാഡിന്‍റെ പരിധിക്ക് അപ്പുറമാണെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു.

   

അന്വേഷണ കമ്മറ്റിക്ക് മുന്നിൽ ഹാജരായ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും വസ്തുതകൾ പൂർണ്ണമായി വെളിപ്പെടുത്താൻ വിമുഖത കാണിച്ചു. മൊഴി നല്‍കിയ വിദ്യാർത്ഥികളില്‍ ചിലര്‍ അവർ നേരിട്ട ഭീഷണികളെക്കുറിച്ച് വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദിത്തമുള്ള വിദ്യാർത്ഥി ഭാരവാഹികൾ, ഹോസ്റ്റൽ സെക്രട്ടറി, ഹോസ്റ്റൽ കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപകരിൽ നിന്നും കോളജ് അധികാരികളില്‍ നിന്നും സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളില്‍ നിന്നും നിന്നുമെല്ലാം കാര്യങ്ങള്‍ മറച്ചുപിടിച്ചുവെന്നും സമിതി വ്യക്തമാക്കി.

    

15/02/2024 ന് നടന്നത്

    

മൊഴികൾ പ്രകാരം ഫെബ്രുവരി 15ന് സിദ്ധാർത്ഥൻ കോളജ് കാമ്പസിൽ നിന്ന് വീട്ടിലേക്ക് പോയി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ റെഹാൻ ബിനോയ് എന്ന സുഹൃത്ത് ഫോണിൽ വിളിച്ച് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടില്‍ പോകാതെ ഹോസ്റ്റലിലേക്ക് മടങ്ങിയെത്തി. 16ന് രാവിലെ 8.00 മണിയോടെ സിദ്ധാർത്ഥൻ കോളേജ് കാമ്പസിൽ എത്തിയതായി ഒരു വിദ്യാർത്ഥി മൊഴി നല്‍കി.

   

16/02/2024ന് നടന്നത്

   

ഫെബ്രുവരി 16ന് രാത്രി സിദ്ധാർത്ഥനെ ഹോസ്റ്റലിന് എതിർവശത്തുള്ള കുന്നിൻപുറത്തേക്ക് കൊണ്ടുപോയി. അവിടെയുള്ള വാട്ടർ ടാങ്കിന് സമീപത്തുവെച്ച് സിദ്ധാർത്ഥനെ മർദിച്ചതായി വിദ്യാർഥികൾ മൊഴി നല്‍കി. സിൻജോ സിദ്ധാർത്ഥനെ കഴുത്തിൽ പിടിച്ച് അമര്‍ത്തി. അടിവസ്ത്രം മാത്രം ധരിച്ച സിദ്ധാര്‍ത്ഥനെ കഴുത്തിന് പിടിച്ച് തറയിൽ നിന്ന് ഉയർത്തി. തറയിലെ വെള്ളം ഒരു തുണി ഉപയോഗിച്ച് തുടപ്പിച്ചു. 21-ാം റൂമിലേക്ക് കൊണ്ടുവന്ന ശേഷം സിദ്ധാർത്ഥനെ മർദിക്കാൻ മറ്റ് കുട്ടികളെ പ്രേരിപ്പിച്ചു. സിദ്ധാര്‍ത്ഥന്‍ കരയുന്നത് കണ്ടു. രാത്രി അതേ റൂമില്‍ നിന്നും ഉച്ചത്തിലുള്ള ശബ്ദങ്ങളും നിലവിളികളും കേട്ടു.

   

പിന്നീട് സിദ്ധാർത്ഥനെ കോണിപ്പടിയിലൂടെ താഴെയിറക്കി. അപ്പോഴും ആക്രമിച്ചു ഹോസ്റ്റല്‍ നടുമുറ്റത്ത് നിര്‍ത്തി അവിടെയുള്ള മുഴുവന്‍ വിദ്യാർത്ഥികളേയും വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിന്‍റെ പേരിൽ പരസ്യമായി മാപ്പ് പറയാൻ നിർബന്ധിപ്പിച്ചു. ബെൽറ്റും ഏതോ ഇലക്ട്രോണിക് ഉപകരണത്തിന്‍റെ ചാർജർ വയറും ഉപയോഗിച്ച് മര്‍ദിച്ചു. നെഞ്ചിലും മുതുകിലും പലതവണ ചവിട്ടി. വിരലുകൾ നിലത്തുവെക്കാന്‍ പറഞ്ഞ് കാലുകൊണ്ട് ചവിട്ടി കഴുത്തിൽ പിടിച്ച് ദേഹത്ത് പലതവണ അടിച്ചു. കുനിഞ്ഞിരിക്കാൻ ആവശ്യപ്പെടുകയും മുതുകിൽ തല്ലുകയും ചെയ്തു. മുട്ടുകുത്തി നിൽക്കുന്ന രീതിയില്‍ നില്‍ക്കാന്‍ പറഞ്ഞു. അപ്പോള്‍ ഇടക്കിടെ കുഴഞ്ഞുവീണു. പിന്നീട് ഒന്നാം നിലയിലേക്ക് കൊണ്ടുവന്ന് ഇടനാഴിയിലെ ഒരു കട്ടിലിൽ ഇരുത്തി വീണ്ടും അടിച്ചു.

    

18/02/2024ന് നടന്നത്

   

അന്ന് തൊണ്ട വേദനയുണ്ടെന്ന് സിദ്ധാർത്ഥൻ പരാതിപ്പെട്ടതായി പറഞ്ഞപ്പോള്‍ ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. ഉച്ചകഴിഞ്ഞ് കുളിമുറിയുടെ വാതിലിൽ മുട്ടിയിട്ടും പ്രതികരിക്കാത്തതിനാൽ വാതില്‍ ബലമായി ചവിട്ടി തുറന്നു. അപ്പോള്‍ സിദ്ധാർത്ഥനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുണി മുറിച്ച് വിദ്യാർത്ഥികൾ പോലീസിനെയും ആംബുലൻസിനെയും വിളിച്ചു. അസിസ്റ്റന്റ് വാർഡനിൽ നിന്ന് വിവരമറിഞ്ഞ് കോളേജ് ഡീൻ ഹോസ്റ്റലിലെത്തി. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ആംബുലൻസിൽ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മരിച്ചു. മരണവിവരം സിദ്ധാർത്ഥന്‍റെ അമ്മാവനെ അറിയിക്കാൻ ഡീന്‍ കൃഷ്ണകാന്തിനോട് (സിദ്ധാർത്ഥന്‍റെ പ്രവേശന സമയത്ത് കുടുംബവുമായി ആദ്യം ബന്ധപ്പെടുന്ന വ്യക്തി) ആവശ്യപ്പെട്ടു.

  

Read more : 

  • ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
  • ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
  • മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
  • ബം​ഗ​ളൂ​രു ക​ഫേ സ്ഫോ​ട​നം: നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
  • കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ

Latest News

മോഷണശ്രമം പാളി, സ്വർണക്കടയുടമയുടെ മുഖത്ത് മുളകുപൊടി വിതറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ദൃശ്യങ്ങൾ വൈറൽ

22 മില്യൺ ഡോളറിനും 26 ബില്യണർമാരുടെ പദ്ധതികൾക്കും മംദാനിയുടെ വിജയം തടയാനായില്ല! ഫോബ്‌സ് റിപ്പോർട്ട് പുറത്ത്

ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ കണ്ണുംനട്ട് രാജ്യങ്ങള്‍ ?: ഇന്ത്യന്‍ പ്രതിരോധച്ചിന്റെ വജ്രായുധം; ലോകത്ത് ആവശ്യക്കാരേറുന്നു

കല്യാൺ ജൂവേലഴ്‌സിന് 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ 525 കോടി രൂപ ലാഭം, വരുമാനം 15125 കോടി രൂപ

ഒരു സ്ത്രീയെ ബാലാത്സംഘം ചെയ്യാന്‍ കഴിയുന്നത് എത്ര തവണ ?: വേടനല്ല ഒരാള്‍ക്കും അതിനു കഴിയില്ല; നടി പ്രിയങ്ക പറയുന്നത് സത്യമാണോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies