ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് എന്ന വാർത്തയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ . ഇതിനിടയിൽ ബിജെപി കേന്ദ്ര നേതൃത്വം പത്മജക്ക് നൽകിയ ഉറപ്പിനെപ്പറ്റിയുള്ള സൂചനകൾ അന്വേഷണത്തിന് ലഭിച്ചു.
പത്മജ വേണുഗോപാൽ നിലവിൽ ഡൽഹിയിലാണുള്ളത്. പത്മജയുമായി ബിജെപി നേതാക്കൾ ചർച്ച പൂർത്തിയാക്കി കഴിഞ്ഞു. കോൺഗ്രസിൻ്റെ കൈവിടുന്നതിന് പകരം രാജ്യസഭാ സീറ്റാണ് കേന്ദ്ര ഭരണ പാർട്ടി കോൺഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് ഓഫർ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിച്ച പത്മജ ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ അന്തിമ തീരുമാനം ബിജെപി നേതാക്കൾ പറഞ്ഞിട്ടില്ലെങ്കിലും പരിഗണിക്കാം എന്ന ഉറപ്പും കോൺഗ്രസ് വനിതാ നേതാവിന് നൽകിയിട്ടുണ്ട്.
ഡൽഹിയിലേക്ക് പുറപ്പെടും മുമ്പ് തന്നോട് അടുപ്പമുള്ള യുവജന നേതാക്കളോട് തൻ്റെ നീക്കത്തെപ്പറ്റി പത്മജവിവരം നൽകിയതായിട്ടാണ് സൂചന.കരുണാകരൻ്റെ മകൾ ബിജെപിയിലേക്ക് എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രചരിക്കുന്നത് വ്യാജവാർത്തയാണ് എന്ന് പറയാൻ പോലും ആരും രംഗത്ത് വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം. നാളെ ബിജെപി ആസ്ഥാനത്ത് എത്തി അവർ അംഗത്വം സ്വീകരിക്കും എന്നാണ് ഏഷ്യാനെറ്റ് അടക്കമുള്ള കേരളത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു പോസ്റ്റും പത്മജ നീക്കം ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾ പത്മജ നിഷേധിച്ചിരുന്നു.
ബിജെപിയിൽ ചേരുമെന്ന വാർത്തകളും പ്രചാരണങ്ങളും തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ നേരഞ്ഞെതള്ളിയിരുന്നു. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നൽകിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ പോസ്റ്റാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
പത്മജ വേണുഗോപാൽ ബിജെപി. നാളെ ബിജെപി ആസ്ഥാനത്ത് എത്തി അവർ അംഗത്വം സ്വീകരിക്കും എന്നാണ് ഏഷ്യാനെറ്റ് അടക്കമുള്ള കേരളത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന്
‘ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’ എന്നാണ് പത്മജ വേണുഗോപാൽ കുറിച്ചത്.
പത്മജയുടെ സഹോദരനും മുൻ കെപിസിസി പ്രസിഡൻ്റുമായ കെ മുരളീധരൻ മത്സരിക്കാനിരിക്കേയാണ് അവരുടെ നീക്കം. കോൺഗ്രസിൽ നിന്നും തനിക്ക് ലഭിച്ച അവഗണനയും തനിക്ക് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പാർട്ടിയിലുള്ള ചിലർക്കുള്ള പങ്കിനെതിരേ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് മലയാള വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു
















